മാരത്തോണ്‍ പ്രചരണവുമായി ഐ.സി ബാലകൃഷ്ണന്‍
ബത്തേരി: തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം നാളെ അവസാനിക്കാനിരിക്കെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും സംഘവും നടത്തിയത് മാരത്തോണ്‍ ഓട്ടം. രാവിലെ 6 മണിക്ക് ആരംഭിച്ച പര്യടന പരിപാടി രാത്രി 10 വരെ നീളുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ആദ്യം പോയത് കഴിഞ്ഞ ദിവസം ആന ചവിട്ടി മരണപ്പെട്ട നെയ്ക്കുപ്പയിലെ സ്ത്രീയുടെ വീട്ടിലേക്ക്. അവിടെ നിന്നും മീനങ്ങാടി ടൗണിലേക്ക്. തൊട്ടടുത്തുള്ള മണങ്ങുവയല്‍ നാല് സെന്റ് കോളനിയിലെ വീടുകളില്‍ വോട്ടഭ്യര്‍ത്ഥന.തുടര്‍ന്ന് നിരവധി നൂറിലധികം ജീവനക്കാരുള്ള ബത്തേരിയിലെ പ്രമുഖ വസ്ത്രശാലയിലേക്ക്.യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ജീവനക്കാരോട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം മുള്ളന്‍കൊല്ലി പള്ളിയിലേക്ക്. തൊട്ടടുത്തുള്ള ജോസ്ഗിരി കോണ്‍വെന്റും സന്ദര്‍ശിച്ച ശേഷം കബനിഗിരി, മരക്കടവ്, പട്ടാണിക്കുപ്പ് പ്രദേശങ്ങളില്‍ സന്ദര്‍ശനം,മരക്കടവിലെ വൃദ്ധസദനത്തിലും കയറി ഉച്ചഭക്ഷണത്തിനായി മൂന്ന് മണിയോടെ മുള്ളന്‍കൊല്ലിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക്.തുടര്‍ന്ന് നെന്മേനി മാടക്കരയില്‍ മരണപ്പെട്ട കെ എസ് ഇ ബി ജീവനക്കാരന്റെ വീട്ടിലേക്ക്.അവിടുന്ന് നേരെ അമ്പലവയല്‍ ടൗണില്‍ വ്യാപാരികളോടും ടാക്‌സി െ്രെഡവര്‍മാരോടും വോട്ടഭ്യര്‍ത്ഥന.വടുവന്‍ചാല്‍ റോഡില്‍ മഞ്ഞപ്പാറ, നരിക്കുണ്ട് അങ്ങാടികളില്‍ വോട്ടഭ്യര്‍ത്ഥിച്ച ശേഷം ചീയമ്പം 73 കോളനിയിലേക്ക്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍