രോഗിയുടെ വയറ്റില്‍ നിന്നും പത്തു കിലോ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ വീണ്ടും അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും പത്തു കിലോഗ്രാം മുഴ നീക്കം ചെയ്തു. കളിയിക്കാവിള സ്വദേശിനിയായ 47 വയസുകാരിയില്‍ നിന്നാണ് വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. വയറു പെരുക്കം, വയറുവേദന, കാലുകളില്‍ നീരു കെട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി രോഗി ആശുപത്രിയിലെത്തിയത്. ഒരു വര്‍ഷത്തോളം ഒരു വൈദ്യന്റെ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. എം ആര്‍ ഐ സ്‌കാന്‍ പരിശോധനയില്‍ അണ്ഡാശയ കാന്‍സര്‍ ആണെന്ന് കണ്ടു പിടിക്കുകയും ലാപ്പറോട്ടമി ചെയ്യണം എന്ന നിഗമനത്തിലെത്തുകയും ചെയ്തു. ലാപ്പറട്ടമി പരിശോധനയില്‍ മുഴ കണ്ടെത്തുകയും തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ മുഴ പുറത്തെടുക്കുകയുമായിരുന്നു. അണ്ഡാശയങ്ങളും ഗര്‍ഭാശയവും ലിംഫ് നോഡുള്‍പ്പെടെ വേരോടെ നീക്കം ചെയ്തു. പത്തോളജി പരിശോധനയില്‍ മുഴ കാന്‍സറിന്റെ പ്രാരംഭ ഘട്ടമായ ബോഡര്‍ലൈന്‍ സ്‌റേജ് ആണെന്ന് സ്ഥിരീകരിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ പി ബിന്ദു, ഡോ എ സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ ജയകുമാര്‍, പി ജി വിദ്യാര്‍ത്ഥിനി ഡോ കൃഷ്ണ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
കോവിഡ് കാലത്ത് ചികിത്സയ്‌ക്കെത്താന്‍ രോഗികള്‍ മടിക്കുന്നതാണ് ഗര്‍ഭാശയ മുഴ വളരുന്നതിന് ഇടയാക്കുന്ന പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്തിടെ മറ്റൊരു രോഗിയില്‍ നിന്നും എട്ടുകിലോഗ്രാം തൂക്കളുള്ള മുഴ എസ് എ ടി യിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍