യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാന്‍ഡില്‍
മാനന്തവാടി: യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. കോഴിക്കോട്, കാവിലുംപാറ, കുനിയില്‍ വീട്ടില്‍ കെ.സി മനോജ് (49) നെയും ഒത്താശ ചെയ്ത കൊട്ടിയൂര്‍ നെടുമ്പാറ വീട്ടില്‍ എന്‍.ജി ബിന്ദു (43) എന്നിവരെയും യുവതിയുടെ ഭര്‍തൃ മാതാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രില്‍ മാസത്തില്‍ ബിന്ദു വാടകക്ക് താമസിക്കുന്ന വീട്ടില്‍ അമ്മയെ നോക്കാന്‍ ആളെ വേണമെന്ന് പറഞ്ഞ് അതിജീവിതയെ ഭര്‍തൃ മാതാവ് ബിന്ദുവിന്റെ വാടക വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒന്നാം പ്രതിയായ മനോജ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ലൈംഗീകാതിക്രമം നടത്തുകയും ഇതിനായി മനോജില്‍ നിന്ന് ബിന്ദു പണം കൈപ്പറ്റുകയും ചെയ്തു. കേസില്‍ ഒത്താശ ചെയ്ത ഭര്‍തൃ മാതാവായ സ്ത്രീയെയും പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബം തകര്‍ക്കുമെന്നും ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതി ലഭിച്ചയുടന്‍ മാനന്തവാടി പോലീസ് കേസെടുക്കുകയും അന്വേഷണം വി.ലതീഷ് (മാനന്തവാടി ഡി.വൈ.എസ്.പി) ഏറ്റെടുക്കുകയുമായിരുന്നു. മനോജിനെയും ഭര്‍തൃ മാതാവായ സ്ത്രീയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ ബിന്ദുവിനെയും റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
