ഓപ്പറേഷന്‍ തൂഫാന്‍ ; വാടകവീടിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി; 12,000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും, കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉത്പ്പ
ബത്തേരി : ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് പോലീസിന്റെ വന്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വേട്ട. കുടുംബമായി വാടകക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പന്‍കുളത്തെ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. പള്ളിക്കണ്ടി സ്വദേശി മൂര്‍ഖന്‍ വീട്ടില്‍, ഇസഹാഖ് (48) എന്നയാള്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും പിടിച്ചെടുത്തത്. വീടിനുള്ളില്‍ അലമാരയുടെ പുറകില്‍ രഹസ്യ അറയുണ്ടാക്കി ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുടെ കെ എല്‍ 73 എഫ് 3102 നമ്പര്‍ കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉല്‍പ്പന്നം കണ്ടെടുത്തു. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണ്. സമീപ പ്രദേശങ്ങളിലും മറ്റും കുട്ടികളടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ്. സംഭവമറിഞ്ഞ് ഒളിവില്‍ പോയ ഇസ്ഹാഖിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബത്തേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജസ്വിന്‍ ജോയി, ജയപ്രകാശ്, കെ.ശ്രീധു, അനന്തു, എ. എസ്. ഐ ശ്യാംലാല്‍, സി.പി.ഒ മാരായ ഗവാന്‍, സതീഷ് , ഡാന്‍സാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. ജൂണ്‍ ഒന്നു മുതല്‍ ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചതിനു ശേഷം പതിനൊന്ന് കേസുകളാണ് ബത്തേരി പൊലിസ് റജിസ്റ്റര്‍ ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
