വയനാടിന് വേണം ഒരു ഗോത്ര സര്‍വ്വകലാശാല; യോഗം ചേര്‍ന്നു
മാനന്തവാടി: ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിയ്ക്കുന്ന ഒരു സര്‍വ്വകലാശാല വയനാട്ടില്‍ സ്ഥാപിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍, ചരിത്രകാരന്‍ ഡോ. കെ. കെ.എന്‍. കുറുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വയനാടിന്റെ തനത് ഗോത്ര സംസ്‌കാരവും പൈതൃകവും സംരക്ഷിയ്ക്കാന്‍ ഈ സര്‍വ്വകലാശാല പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാധിയ്ക്കും. നിരവധി ഗോത്ര സമുഹങ്ങളുടെ ആവാസഭൂമികയായ വയനാട്ടില്‍ ഒരു ഗോത്ര സര്‍വ്വകലാശാല സ്ഥാപിതമായാല്‍ അത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സര്‍വ്വകലാശാലയായ് അറിയപ്പെടും. സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ഗൗരവമായി ഉണര്‍ത്താന്‍ ആലോചനാ യോഗത്തില്‍ തീരുമാനമായി.െ്രെടബല്‍ സര്‍വ്വകലശാല ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍
കെ.ആര്‍. രമിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജുനൈദ് കൈപ്പാണി, മുജീബുര്‍ റഹ്മാന്‍, എം മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
