മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ

കല്‍പ്പറ്റ: കാലവര്‍ഷം തീവ്രമാകുന്നതിന് മുന്നോടിയായി ചെയ്യേണ്ട നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കളക്ടറേറ്റ് എ പി ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുക യായിരുന്നു മന്ത്രി.ജില്ലയില്‍ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ദുരിതാശ്വാസക്യാമ്പുകള്‍ നടത്തുന്നതിന് കേന്ദ്രങ്ങള്‍ കണ്ടെത്തി ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിലവില്‍ 251 ഓളം അത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനും റോഡ് ഗതാഗത തടസങ്ങള്‍ നീക്കാനും വൈദ്യുതി മുടക്കം, വന്യമൃഗ ശല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
തദ്ദേശഭരണ സ്ഥാപനതലത്തില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ മരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ പ്രവേശനത്തിനു മുന്നോടിയായി വളണ്ടിയര്‍മാരുടെയും സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് സ്‌കൂള്‍ ഫിറ്റ്‌നസ്സ് ഉറപ്പാക്കാന്‍ യോഗം തീരുമാനമെടുത്തു. സ്‌കൂള്‍ പരിസരത്ത് ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റാനും കുടിവെള്ള സ്രോതസ്, ഭക്ഷണം എന്നിവയുടെ ഗുണമേന്മ പരിശോധന ഉറപ്പാക്കാനും തീരുമാനിച്ചു.
അക്കാദമിക് മികവ് വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ഗോത്ര മേഖലയുടെ സമഗ്ര പുരോഗതിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും എല്ലാ മാസവും പട്ടികവര്‍ഗ വികസന സമിതി യോഗം ചേരാനും ധാരണയായി.
ജില്ലയിലെ വിവിധ എസ്‌റ്റേറ്റുകളിലെ അടിക്കാട് വെട്ടിമാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്ത വൈത്തിരി താലൂക്കിലെ എല്ലാ തോട്ട ഉടമകള്‍ക്കും വില്ലേജ് ഓഫീസര്‍ മുഖേന നോട്ടീസ് നല്‍കി. കാട് മൂടികിടക്കുന്ന തോട്ടഭൂമി കണ്ടെത്തി സോണല്‍ ലാന്റ് ബോര്‍ഡ് ചെയര്‍മാന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതും തൃക്കൈപ്പറ്റ വില്ലേജില്‍ കോടനാട് പ്ലാന്റെഷന്‍ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി തടയണ നിര്‍മ്മിച്ച വിഷയത്തില്‍ തടയണയില്‍ വെള്ളം കെട്ടി നിര്‍ത്താതെ ഒഴുക്കി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടനാട് എസ്‌റ്റേറ്റ് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം അടിയന്തരമായി പരിഹരിക്കാന്‍ ജില്ല വികസന സമിതി യോഗത്തില്‍ ധാരണയായി. ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞു കര്‍ഷകരില്‍ നിന്നും നെല്ല് സ്വീകരിക്കാത്ത പ്രവണതക്ക് പരിഹാരം കാണാനും വരും വര്‍ഷങ്ങളില്‍ മഴക്ക് മുന്നോടിയായി കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍ദ്ദേശിച്ചു. മഴയില്‍ 110 ഹെക്ടറോളം നെല്ല് ജില്ലയില്‍ നശിച്ചു.
നെല്ല് സംഭരിക്കാന്‍ മില്ല് തയ്യാറായിട്ടുണ്ടെന്നും
അടുത്ത ദിവസങ്ങളില്‍ തന്നെ നെല്ല് സംഭരിക്കുമെന്നും പ്രിന്‍സിപ്പള്‍ അഗ്രി കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനവിഹിതം 5.32 രൂപയും കേന്ദ്ര വിഹിതം 23 രൂപയുമായി മൊത്തം 28.32 രൂപ താങ്ങുവില നെല്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നുണ്ട്.
ജനപ്രതിനിധികള്‍, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍