എന്റെ കേരളം പ്രദര്‍ശനവിപണന മേളക്ക് ഒരുങ്ങി വയനാട് ജില്ല സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം 22 മുതല്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍; ഉദ്ഘാടന ദിവസം ആല്‍മരം ബാന്‍ഡ്, സമാപനത്തിന് നടി കൃഷ്ണപ

കല്‍പ്പറ്റ: വയനാട് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് ഒരുങ്ങി വയനാട്. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 22 മുതല്‍ 28 വരെ നടക്കുന്ന പ്രദര്‍ശനവിപണന മേളയില്‍ കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. മേളയുടെ ഭാഗമായി ശീതികരിച്ച 195 ഓളം സ്റ്റാളുകള്‍ സജ്ജീകരിക്കും.വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, സെമിനാറുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ പുസ്തക മേള , കാര്‍ഷിക പ്രദര്‍ശനം എന്നിവ നടക്കും. മേള നഗരിയില്‍ 2500 ചതുരശ്ര അടിയില്‍ ഐപിആര്‍ഡിയുടെ തീം പവലിയന്‍ ഒരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, സ്‌പോര്‍ട്‌സ് വകുപ്പുകളുടെ പവലിയനുകള്‍ക്ക് പ്രത്യേക ഇടമുണ്ടാവും. കെഎസ്എഫ്ഡിസിയുടെ മിനി തിയേറ്റര്‍, പോലീസ് വകുപ്പിന്റെ ഡോഗ്‌ഷോ, കാരവന്‍ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങളും സജ്ജമാക്കുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷനും മേളയില്‍ ഒരുക്കും. പൊതു ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍, വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി റീല്‍സ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 500 പേരെ മുഖ്യമന്ത്രി നേരില്‍ കാണും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 22 ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന ജില്ലാതല യോഗത്തില്‍ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കാണും. വിവധ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ട് സംവദിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്‍/ തൊഴിലാളി പ്രതിനിധികള്‍, യുവജനത, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കലാസാംസ്‌കാരിക പരിപാടികള്‍ മേളയോടനുബന്ധിച്ച് ഉദ്ഘാടന ദിവസമായ ഏപ്രില്‍ 22 ന് ആല്‍മരം ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും രണ്ടാം ദിവസമായ ഏപ്രില്‍ 23 ന് ഗോത്ര തനിമയാര്‍ന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവുമായി തുടിതാളം സംഘവും പരിപാടി അവതരിപ്പിക്കും. ഏപ്രില്‍ 24 ന് നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയമായ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ അക്രോബാറ്റിക് സംഘം അണിയിച്ചൊരുക്കുന്ന വര്‍ണശബളമായ അക്രോബാറ്റിക് ആന്‍ഡ് ഫയര്‍ ഡാന്‍സും നാട്ടുഗോത്ര കലകളില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ കലാകാരന്മാരുടെ സംഘമായ ഉണര്‍വ് അവതരിപ്പിക്കുന്ന പകര്‍ന്നാട്ടം ഫോക് മെഗാ ഷോയുമാണ്. ഏപ്രില്‍ 25 ന് സമീര്‍ ബിന്‍സി നയിക്കുന്ന സൂഫി സംഗീതം. ഏപ്രില്‍ 26 ന് കണ്ണൂര്‍ ഷെരീഫും ഫസീല ബാനുവും നയിക്കുന്ന മ്യൂസിക് നെറ്റും ഏപ്രില്‍ 27 ന് മാങ്കോസ്റ്റീന്‍ ക്ലബ്ബിന്റെ പ്രകമ്പനം കൊള്ളിക്കുന്ന ബാന്‍ഡും അവസാന ദിവസമായ ഏപ്രില്‍ 28ന് സിനിമ താരം കൃഷ്ണപ്രഭ നയിക്കുന്ന ബാന്‍ഡും അരങ്ങേറും. 'വനസുന്ദരി' ഭക്ഷ്യമേളയുടെ മുഖ്യ ആകര്‍ഷണമാകും സര്‍ക്കാര്‍ നേരിട്ട് ബ്രാന്‍ഡ് ചെയ്ത അട്ടപ്പാടിയുടെ വനസുന്ദരി ചിക്കന്‍ ഭക്ഷ്യമേളയുടെ മുഖ്യ ആകര്‍ഷണമാകും. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയിലാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. മീനങ്ങാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മുട്ടില്‍ എന്നീ സിഡിഎസ്സുകളില്‍ നിന്നുള്ള, കാറ്ററിംഗ് മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ച സംരംഭക ഗ്രൂപ്പുകള്‍ ഭക്ഷ്യമേളയ്ക്കായി വിഭവങ്ങള്‍ ഒരുക്കും. 7 സിസ്‌റ്റേഴ്‌സ് എന്ന പേരില്‍ ഏഴുതരം നെല്ലിക്ക ജ്യൂസുകളും, ഉള്‍പ്പെടുന്ന ജ്യൂസ് കൗണ്ടറും, നെയ്പത്തിരി കായപോള, കായ്കൃത, ഇറച്ചി പത്തിരി, നെയ്യ് പത്തല്‍, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങിയ മലബാര്‍ പലഹാരങ്ങളും, ഇറച്ചി ദോശ, മസാല ദോശ, നെയ്‌റോസ്റ്റ് ഊത്തപ്പം, ചിക്കന്‍ ചീറിപ്പാഞ്ഞത്, ആവിയില്‍ ആരോഗ്യം എന്ന പേരില്‍ ആവിയില്‍ തയ്യാറാക്കുന്ന വിഭവങ്ങളും മേളയുടെ മാറ്റുകൂട്ടും. കൂടാതെ അറേബ്യന്‍ ഭക്ഷണ പ്രേമികളുടെ പ്രധാന വിഭവമായ കുഴിമന്തിയും കബ് സയും ഉണ്ടായിരിക്കും. ഒപ്പം ദം ബിരിയാണി, (ചിക്കന്‍, ഫിഷ്, ബീഫ്), കപ്പ മീന്‍ കറി, കടല്‍കായല്‍ വിഭവങ്ങള്‍, ചിക്കന്‍ ചില്ലി, ചിക്കന്‍ പരട്ട്, ബീഫ് വരട്ടിയത്, ബീഫ് ഉലര്‍ത്തിയത്, കൂടാതെ പാസ്ത, നൂഡില്‍സ് തുടങ്ങി വിഭവങ്ങളും കൊത്തു പൊറാട്ട, കിഴി പൊറാട്ട, പൂരി, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സെമിനാറുകള്‍ നടത്തും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. 'കാപ്പി, കുരുമുളക് ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തില്‍ കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് അവതരണം നടത്തും. 'ബഹുസ്വര സംസ്‌കാരത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ നടത്തുന്നതോടൊപ്പം പുരസ്‌കാരങ്ങളും വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് 'കെസ്മാര്‍ട്ട്: സ്മാര്‍ട്ടാകുന്ന കേരളം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി 'സെറ്റാകാം ബ്രോ ജീവിതത്തോട്' ലഹരി വിരുദ്ധ ബോധവത്കരണം, കലാപരിപാടികള്‍ എന്നിവ നടത്തും. 'തുടര്‍വിദ്യാഭ്യാസം അനന്തസാധ്യതകള്‍' എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരത മിഷന്‍ സെമിനാര്‍ അവതരിപ്പിക്കും. വിനോദ സഞ്ചാരവകുപ്പ് സാഹസിക വിനോദ സഞ്ചാരം: വികസന കാഴ്ചപ്പാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടത്തും. 195 സ്റ്റാളുകള്‍ സജ്ജീകരിക്കും കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ മൊത്തം 44,385 ചതുരശ്ര അടിയില്‍ നിര്‍മിച്ച സ്റ്റാള്‍ നിര്‍മിതിയില്‍ 125 ഓളം തീം സ്റ്റാളുകളും 70 ഓളം വാണിജ്യ സ്റ്റാളുകളുമാണ് ഉള്‍പ്പെടുന്നത്. വാണിജ്യ സ്റ്റാളുകളില്‍ വകുപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9415 ചതുരശ്ര അടിയില്‍ കുടുംബശ്രീ നടത്തുന്ന ഫുഡ് കോര്‍ട്ട്, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ 1500 ചതുരശ്ര അടിയില്‍ ഉള്‍പ്പെടുന്ന മിനി തീയ്യറ്റര്‍, മികച്ച സ്‌റ്റേജ് തുടങ്ങിയവയെല്ലാം നിര്‍മിതിയില്‍ ഉള്‍പ്പെടുന്നുണ്ട്. പുസ്തക മേള മേളയില്‍ മാതൃഭൂമി, ഡിസി ബുക്‌സ്, നാഷണല്‍ ബുക്‌സ് സ്റ്റാള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മേള സജ്ജീകരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍