പശ്ചിമഘട്ടത്തിലെ തവളകളുടെ പരിണാമം; കാലാവസ്ഥാഘടകമല്ലെന്ന് പഠനം; ഗവേഷണത്തിന് നേതൃത്വം നല്‍കിയത് മാനന്തവാടി സ്വദേശി
ബെംഗളുരു : പശ്ചിമഘട്ടത്തിലെ തവളക ളുടെ പരിണാമത്തില്‍ കാലാവസ്ഥാവ്യതി യാനം ഘടകമായിട്ടില്ലെന്ന് ബെംഗളൂരുവി ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി ലെ (ഐ.ഐ.എസ്.സി.) ഗവേഷകരുടെ സംഘം. മാനന്തവാടി സ്വദേശിയും ഐ.ഐ.എസ്.സി. ബെംഗളൂരു ഇക്കോളജിക്കല്‍ സയന്‍ സസിലെ ഗവേഷകനുമായ ഡോ. വിവേക് ഫിലിപ്പ് സിറിയകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.10 വര്‍ത്തോളമായി ശേഖരിച്ച, വി വിധയിനത്തില്‍പെട്ട 280 തവളകളുടെ ഡി. എന്‍.എ. സാംപിളുകള്‍ വിശകലനം ചെയ്താണ് കണ്ടെത്തല്‍. മറ്റു ജൈവവൈവിധ്യമേഖലകളില്‍നിന്ന് വ്യത്യസ്തമായി നേരിയതോതില്‍ കാലാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകളു ണ്ടായിട്ടുണ്ടെങ്കിലും സുസ്ഥിരമായ കാലാവസ്ഥയുള്ള പ്രദേശമായിരുന്നു പശ്ചിമഘട്ടമെന്നാണ് സൂചന. മറ്റിടങ്ങളില്‍ തവള ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമത്തില്‍ കാലാവസ്ഥയുടെ സ്വാധീനം വ്യക്തമാണെന്നും പഠനത്തില്‍ പറയുന്നു.
വ്യവസായവത്കരണത്തിന്റെ തോത് വര്‍ധിച്ചതോടെ അതിവേഗം കാലാ വസ്ഥയില്‍ മാറ്റമുണ്ടാകുകയാണ്. തവളകള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നാശത്തി ന് ഇത് ഇടയാക്കുമെന്നും ഗവേഷകര്‍ പറയു ന്നു. ഇവല്യൂഷന്‍ മാസികയില്‍ പഠനം പ്രസി ദ്ധീകരിച്ചു. അശ്വിനി വെങ്കടനാരായണ മോഹന്‍, കെ.പി. ദിനേശ്, വരുണ്‍ തോര്‍ സേകര്‍, അദിതി ജയരാജന്‍, പ്രിയങ്ക സ്വാമി, എസ്.പി. വിജയകുമാര്‍, കാര്‍ത്തിക് ശങ്കര്‍ എന്നിവരാണ് ഗവേഷകസംഘത്തിലെ മറ്റുള്ളവര്‍.
പശ്ചിമഘട്ടം എത്രത്തോളം പ്രധാന്യമര്‍ ഹിക്കുന്നതാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെന്ന് വിവേക് സിറിയക് പറഞ്ഞു. വിവേക് ഫിലിപ്പ് സിറിയക്ക് മാനന്തവാടി കണിയാരം കുടക്കച്ചിറ കുടുംബാംഗമാണ്. പരേതനായ കുടക്കച്ചിറ കെ.എം.ഫിലിപ്പ് മാസ്റ്ററുടെ പൗത്രന്‍ ആണ്.
വിവേക് പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നു വൈല്‍ഡ് ലൈഫ് സയന്‍സില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ഐസറില്‍ നിന്നും പി.എച്ച്.ഡി യും പൂര്‍ത്തീകരിച്ചു ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ ഇപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി പ്രവര്‍ത്തിച്ചു വരികയാണ്.
കഴിഞ്ഞ മാസം ലണ്ടനിലെ മാഡം മേരി ക്യൂറി ഫെല്ലോഷിപ്പ് ലഭിച്ചു.ഐസറിലെ ഗവേഷണം പൂര്‍ത്തീകരിച്ചു. അധികം താമസിയാതെ ലണ്ടനിലെ ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ചേരും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
wqxh4g
xuc9m7
ztuj6r