OPEN NEWSER

Friday 30. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനമരത്തെ ബിവറേജ് പെരുവകയിലേക്ക്; ലൈസന്‍സടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി; അടുത്ത ദിവസം തുറക്കാന്‍ നീക്കം

  • Sheershasanam
21 Jun 2017

 പനമരത്ത് അടച്ചുപൂട്ടിയ ബിവറേജ് ഔട് ലെറ്റ് മാനന്തവാടി നഗരസഭയിലെ പെരുവകയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അണിയറയില്‍ സജീവം. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും, അടുത്തദിവസംതന്നെ  മദ്യശാല തുറക്കാന്‍ സാധ്യതയുണ്ടെന്നും സൂചന. എന്നാല്‍ പെരുവകയില്‍ വിദേശമദ്യശാല ഒരു കാരണവശാലും തുറക്കാന്‍ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനവുമായി രാപ്പകല്‍ സമരവുമായി നാട്ടുകാര്‍ രംഗത്ത്.

 

പനമരത്തെ അടച്ചുപൂട്ടിയ ബിവറേജ് കോര്‍പ്പറേഷന്റെ വില്‍പനശാല കൗണ്ടര്‍ മാനന്തവാടി പെരുവകയിലേക്ക് മാറ്റാനുള്ള നീക്കം ഊര്‍ജ്ജിതം. ഇതിന്റെ ഭാഗമായുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൈസന്‍സും പെരുവക ഔട് ലെറ്റിന് ലഭിച്ചു കഴിഞ്ഞതായി ഓപ്പണ്‍ ന്യൂസറിന് റിപ്പോര്‍ട്ട് ലഭിച്ചു. പനമരത്ത് നിന്നും നീരട്ടാടി ഭാഗത്തേക്ക് മാറ്റിയ മദ്യശാലക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തുകയും ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്തുത മദ്യശാല മാനന്തവാടിയിലേക്ക് വരുന്നത്. രാഷ്ട്രീയ ഇടപെടലുകളും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ആദിവാസി വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മാനന്തവാടി ബിവറേജിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മാനന്തവാടിയിലെ ഔട്ലെറ്റാണ് പെരുവകയ്ക്ക് വരുന്നതെന്നായിരുന്നു പൊതുജനം ആദ്യം കരുതിയിരുന്നത്. എന്നാല്‍ പനമരത്തെ ബിവറേജ് രഹസ്യമായി പെരുവകയിലേക്ക് നീക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങളാണ് നടന്നുവന്നതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നത്. കല്‍പ്പറ്റ വെയര്‍ഹൗസില്‍ പെരുവക ബിവറേജിലേക്കുള്ള മദ്യകുപ്പികളില്‍ ലേബലുകള്‍ ഒട്ടിക്കുന്നതുവരെയുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഓപ്പണ്‍ ന്യൂസര്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ നാളെ രാവിലെ ബിവറേജ് തുറക്കാനുള്ള ശ്രമം നടക്കുമെന്നും സൂചനലഭിച്ചു.

 
എന്നാല്‍ എന്തുവിലകൊടുത്തും വിദേശമദ്യ വില്‍പനശാല തുറക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികളുള്ളത്. ബിവറേജ് പെരുവകയിലേക്ക് മാറ്റുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചപ്പോഴെ എതിര്‍പ്പുമായി സമീപവാസികള്‍ രംഗത്ത് വന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ബിവറേജ് നടത്തുനുദ്ദേശിക്കുന്ന കെട്ടിട ഉടമയുടെ കാര്‍ പ്രദേശവാസിയായ പതിനൊന്നുവയസുകാരിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം അതിരൂക്ഷമായിരിക്കുകയാണ്.ഇന്ന് രാവിലെ പ്രതിഷേധം ശക്തമാക്കുന്നതിന്‍രെ ഭാഗമായി നാട്ടുകാര്‍ അനിശ്ചിതകാല സമരവും ആരംഭിച്ചു. സ്ത്രീകളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് രാപ്പകല്‍ സമരം നടക്കുന്നത്. റോഡരികില്‍ പന്തല്‍കെട്ടി അതില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചാണ് ഇവര്‍ സമരം നടത്തുന്നത്. 
 
എന്തുതന്നെയായാലും നിലവില്‍ ഒരു ബിവറേജ് ഔട് ലെറ്റുള്ള മാനന്തവാടിയില്‍ വീണ്ടുമൊരു ബാവറേജുകൂടി വരുന്നതിനെതിരെ പൊതുവികാരം ശക്തമാണ്. എന്നാല്‍ ലൈസന്‍സടക്കം സ്മ്പാതിച്ച് എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് സ്ഥാപനം തുടങ്ങാനുള്ള ബിവറേജ് കോര്‍പ്പറേഷന്‍ന്റെ നീക്കം എങ്ങനെ പര്യവസാനിക്കുമെന്ന് വരുംദിനങ്ങളില്‍ കണ്ടറിയേണ്ടി വരും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പേമാരി! ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍
  • വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
  • കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം
  • മധ്യവയസ്‌കന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി പിടിയില്‍
  • അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.
  • മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും
  • നവകേരള സദസ്സ് ഇമ്പാക്റ്റ്; വയനാട് മെഡിക്കല്‍ കോളേജും റോഡുകളും മോഡേണ്‍ ആകും! ജില്ലയില്‍ യാഥാര്‍ഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികള്‍; വയനാട്ടുകാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേര്‍
  • വൈത്തിരി സുഗന്ദഗിരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: ഒരാള്‍ക്ക് നിസാരപരിക്ക്; വീട് കേടുപാട് വരുത്തി
  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show