പുഴയില്‍ തലയറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം;ആത്മഹത്യയെന്ന് നിഗമനം; തിരച്ചിലില്‍ തല കണ്ടെത്തിയില്ല
മാനന്തവാടി: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് താഴെയായി പുഴയില്‍ തലയറ്റ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് നിഗമനം. പാലത്തിന്റെ കൈവരിയില്‍ തൂങ്ങി മരിച്ചയാളുടെ മൃതദേഹം അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് ശേഷം തലയറ്റ് താഴെ പുഴയില്‍ പതിച്ചതാകാമെന്നാണ് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. ഇത് സാധൂകരിക്കും വിധത്തില്‍ പാലത്തിന്റെ കൈവരിയില്‍ കെട്ടിയ നിലയില്‍ ഒരു കയറും, കയറിന്റെ അറ്റത്ത് മൃതദേഹ അവശിഷ്ടവും കണ്ടെത്തിയിരുന്നു. സമീപത്ത് ഒരു പ്ലാസ്റ്റിക് കവറിലായി മരിച്ചയാളുടേതെന്ന് കരുതുന്ന ഒരു ടോര്‍ച്ചും കണ്ടെത്തി. മൃതദേഹത്തിന്റെ തലക്കായി ഫയര്‍ഫോഴ്‌സും, ജീവന്‍ രക്ഷാസമിതി അംഗങ്ങളും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തിവരുന്നുണ്ട്. 165 സെമി ഉയരത്തോടും ഇരുനിറത്തോടും ,ഒത്ത ശരീരത്തോടും കൂടിയതാണ് മൃതദേഹം. കറുത്ത പാന്റ് ധരിച്ചതിന് മുകളിലായി നീല കരയോട് കൂടിയ വെള്ള മുണ്ടും ദേഹത്ത് വെള്ള ബനിയനും, അതിന് മുകളിലായി കറുത്ത കളറോട് കൂടിയ ഫുള്‍ കൈ ഷര്‍ട്ടും പ്രസ്തുത ഷര്‍ട്ടിന് മുകളിലായി കാക്കി കളര്‍ എന്ന് തോന്നിക്കുന്ന ഹാഫ് കൈ ഷര്‍ട്ടും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കറുപ്പ് കളര്‍ ചെരുപ്പാണ് ധരിച്ചിട്ടുള്ളത് ഇടത് കൈ തണ്ടയില്‍ ടൈമാക്‌സ് കമ്പനിയുടെ സ്വര്‍ണ്ണ നിറത്തിലുള്ള വില കൂടിയ വാച്ച് ധരിച്ചിട്ടുണ്ട്. വലത് കാല്‍ ഉപ്പൂറ്റിയില്‍ ക്രേപ് ബാന്‍ഡേജ് ചുറ്റികെട്ടിയ നിലയിലും ബാന്‍ഡേജിനുള്ളില്‍ പഴയ മുറിവുള്ളതായും കാണുന്നുണ്ട്. കൂടാതെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഡോളോ ഗുളികയും തീപ്പെട്ടിയുമുണ്ടായിരുന്നു. ഇദ്ദേഹത്തെ പറ്റി വിവരം ലഭിക്കുന്നവര്‍ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകള്‍ :
മാനന്തവാടി പോലീസ് സ്റ്റേഷന്‍ - 04935-240232
എസ്‌ഐ മാനന്തവാടി -9497980816
ഇന്‍സ്പെക്ടര്‍ മാനന്തവാടി-9497987199
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍