നല്ലത് നാടറിയട്ടെ..! അവധി ദിനത്തില്‍ ഓഫീസ് പരിസരത്തെ കാട് വെട്ടി മാതൃകയായി തഹസില്‍ദാര്‍..!
മാനന്തവാടി: എത്രതന്നെ അവധികള്‍ ലഭിച്ചാലും മതി വരാത്തവരാണ് ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരുമെന്നാണ് പൊതുവേയുള്ള ധാരണ. ലഭിക്കുന്ന അവധിദിവസങ്ങള്‍ കുടംബത്തോടൊപ്പം ചിലവഴിക്കാനും സ്വന്തം കാര്യങ്ങള്‍ക്കായുമാണ് ഭൂരിഭാഗം ജീവനക്കാരും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മാനന്തവാടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ എ എ അഗസ്റ്റിന്‍ ഇവരില്‍ നിന്നും വേറിട്ട വ്യക്തിയാകുന്നു. ഇന്നത്തെ പൊങ്കല്‍ അവധിദിവസം കാട് വെട്ട് യന്ത്രവുമായെത്തി താലൂക്ക് ആഫീസ് പരിസരത്തെ ഉയര്‍ന്നു നില്‍ക്കുന്ന മുഴുവന്‍ കാടും വെട്ടി മാറ്റാനാണ് ഇദ്ദേഹം വിനിയോഗിച്ചത്. ഇതിനാവശ്യമായ ഇന്ധന ചിലവും സ്വന്തം കീശയില്‍ നിന്നും ചിലവഴിച്ചു.നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാരായി ജോലിചെയ്യുമ്പോഴും പ്രളയകാലത്തുമെല്ലാം ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വേറിട്ട മാതൃകയാണ് ഈ സര്‍ക്കാരുദ്യോഗസ്ഥന്‍ നടത്തിയത്.ഇന്നലെ കാട് വെട്ടാനും പരിസരം ശുചിയാക്കാനും താലൂക്ക് ആഫീസിലെ സഹജീവനക്കാരായ കൃഷ്ണദാസും അബ്ദുല്‍ഗഫൂറും കൂടെയുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍