വോട്ടര്‍മാര്‍ക്ക് നന്ദിയുമായി നാടന്‍ പാട്ടും ചെണ്ടകൊട്ടുമായി ചന്ദ്രബാബു വീണ്ടുമെത്തി
മുള്ളന്‍കൊല്ലി : ചെണ്ട കൊട്ടിയും, നാടന്‍പാട്ട് പാടിയും വീട് വീടാന്തരം കയറി വോട്ടഭ്യര്‍ത്ഥിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 15 ആം വാര്‍ഡ് സുരഭിക്കവലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചന്ദ്രബാബു വീണ്ടും ചെണ്ട കൊട്ടിയും,പാട്ട് പാടിയും വോട്ടര്‍മാര്‍ക്ക് മുമ്പിലെത്തി. പക്ഷെ ഇത്തവണ എത്തിയത് തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദി പറയാന്‍ വേണ്ടിയായിരുന്നു. വ്യത്യസ്തമായ രീതിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ ചന്ദ്രബാബുവിന്റെ പ്രചാരണ വാര്‍ത്ത ഓപ്പണ്‍ ന്യൂസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തോളം നാടന്‍പാട്ടിലും, ചെണ്ടമേളയിലും ജില്ലയിലെ പല പരിപാടികളിലും നിറസാന്നിധ്യമായ ചന്ദ്രബാബു സുരഭിക്കവല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടറിവ് വാമൊഴി പാട്ട്ക്കൂട്ടത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. ഗോത്ര കലാകാരന്മാരടക്കം 18 പേരടങ്ങിയ കലാ കൂട്ടായ്മയാണ് ഇവരുടേത്. കലാ മേഖലയില്‍ നിന്നും ആദ്യമായി പൊതുപ്രവര്‍ത്തന കുപ്പാഴമണിഞ്ഞ ചന്ദ്രബാബു തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 150 ഓളം വോട്ടിനാണ് പരാജയപ്പെടുത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍