കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി
മനന്തവാടി: കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കുരങ്ങുകള്‍ ചാവുകയും വയനാട് ജില്ലാ അതിര്‍ത്തിയായ ബാവലി യില്‍ ഒരു കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചുകുരങ്ങുപനി പിടിപെടാന്‍ സാധ്യതയുള്ളവര്‍ വനങ്ങളില്‍ പോകുന്നവരും വന പ്രദേശങ്ങളില്‍ ഔദ്യോഗിക ചുമതലയുള്ള വനംവകുപ്പ്, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ ജീവനക്കാരും വനത്തില്‍ പോകുന്ന വിനോദസഞ്ചാരികളും താഴെപ്പറയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.ചെള്ള് കടി ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന റിപ്പലെന്റുകള്‍ ഉപയോഗിക്കുക, ശരീരഭാഗങ്ങള്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, കാല്‍മുട്ടുവരെ എത്തുന്ന ഗം ബൂട്ടുകള്‍ ധരിക്കുക, വനത്തില്‍ പോയ ശേഷം കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, പ്രതിരോധ വാക്‌സിന്‍ യഥാസമയം സ്വീകരിക്കുക.
കുരങ്ങുപനി ക്കെതിരെ വാക്‌സിന്‍ ലഭ്യമാണ്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്. കഴിഞ്ഞവര്‍ഷം വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടേണ്ടതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍