ആംബുലന്‍സായി കെഎസ്ആര്‍ടിസി !

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലെ ജീവനക്കാരായ
കണ്ടക്ടര്‍ രഘുനാഥ് സി.കെ, ഡ്രൈവര്‍ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടല്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ചു. ബസ് കേരള ബോര്‍ഡര്‍ കഴിഞ്ഞ് ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുല്‍പള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാള്‍ക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസില്‍ യാത്രചെയ്തിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളും, മറ്റ് യാത്രക്കാരും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കടുത്ത നെഞ്ച് വേദന കുറക്കുന്നതിന് സാധിക്കുന്നുണ്ടായിരുന്നില്ല. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ആണ് പിന്നീട് കണ്ടത്. ബസ് അക്ഷരാര്‍ത്ഥത്തില്‍ ആംബുലന്‍സ് ആയി മാറുകയായിരുന്നു. വനമേഖല കഴിഞ്ഞതിനു ശേഷമുള്ള ഗുണ്ടില്‍പ്പെട്ട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍