റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ജീപ്പ് അണക്കെട്ടില്‍ പോയ സംഭവം; അഞ്ച് പേരെ അറസ്റ്റ് ചെയ്തു

അമ്പലവയല്‍: കാരാപ്പുഴ ഡാം പരിസരത്ത് നെല്ലാറച്ചാലില്‍ റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം തെറ്റിയ ജീപ്പ് കാരാപ്പുഴ അണക്കെട്ടിലേക്ക് മറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി മന്തകണ്ടി ഫായിസ് പി.കെ (24), കുറ്റിയാടി കായക്കൊടി പുത്തന്‍ വീട്ടില്‍ മുഹമ്മദ് റാഹിന്‍ (28), നാദാപുരം കടമേരി കൊക്കമ്മല്‍ വീട് മുഹമ്മദ് റജാസ് (26),വടകര പുറമേരി കൊട്ടോളത്തില്‍ താഴെകുനി വീട് മുഹമ്മദ് ഷാഫി (26), ജീപ്പ് െ്രെഡവര്‍ കോഴിക്കോട് മങ്ങലാട് തയ്യുള്ളതില്‍ വീട് മുഹമ്മദ് ഷാനിഫ് (27) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് അതിക്രമിച്ച് കടന്നതിനും, ജില്ലയില്‍ മൂന്നു താലുക്കുകളില്‍ വിതരണം ചെയ്യുന്ന കുടി വെള്ളം ഉള്‍ക്കൊള്ളുന്നതും, ഫിഷറീസ് വകുപ്പിന്റെ മല്‍സ്യവിത്ത് ഉല്‍പ്പാദനകേന്ദ്രം പ്രവ ര്‍ത്തിക്കുന്നതുമായ കാരാപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ജീപ്പിലെ ഡീസലും ഓയിലും വെള്ളത്തില്‍ കലര്‍ന്ന് കുടിവെള്ളം മലിനപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവിടെയെത്തി ട്രാക്ടറില്‍ അഭ്യാസം കാണിച്ച ട്രാക്ടര്‍ െ്രെഡവര്‍ വാഹനമടക്കം മറിഞ്ഞിരുന്നു. കൂടാതെ വേറെയും അപകടങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. അതു കൊണ്ട് തന്നെ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധവുമുണ്ട്.
ഇന്ന് അപകടത്തില്‍പ്പെട്ട ജീപ്പ് ഏറെ പരിശ്രമത്തിനൊടുവില്‍ ട്രാക്ടറില്‍ കെട്ടിവലിച്ചാണ് പുറത്തെടുത്തത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആര്‍ക്കും ഇവിടെ സന്ദര്‍ശിക്കാമെന്നും എന്നാല്‍ വാഹനവുമായെത്തി റീല്‍സ് ചിത്രീകരണത്തിന്റെ മറവില്‍ അപകടം വരുത്തിവെക്കരുതെന്നും നാട്ടുകാരുടെ സ്വൈര്യ ജീവിതം തകര്‍ക്കരുതെന്നുമാണ് പ്രദേശവാസികളുടെ അഭ്യര്‍ത്ഥന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
m2vra7