കൂറ്റന്‍ യന്ത്രങ്ങളുമായെത്തിയ ലോറികള്‍ ഡിസംബര്‍ 22ന് ചുരം കയറിയേക്കും

താമരശ്ശേരി: മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഭീമന്‍ യ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്‌ലര്‍ ലോറികളുടെ തുടര്‍യാത്രയ്ക്ക് സാധ്യതയൊരുങ്ങുന്നു. മറ്റ് പ്രതികൂലസാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ ട്രെയ്‌ലര്‍ ലോറികളെ 22-ന് രാത്രി പതിനൊന്നുമണിക്കുശേഷം ചുരംപാത വഴി കടത്തിവിടാമെന്ന് താമരശ്ശേരി പോലീസ് ജില്ലാഭരണകൂടത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. അന്ന് ചുരംപാതയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.ചെന്നൈയില്‍നിന്ന് മൈസൂര്‍ നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തിയ ലോറികളാണ് ദിവസങ്ങളായി തടഞ്ഞിട്ടിരിക്കുന്നത്. ഇതിനകം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപ കരുതല്‍ തുക തുടങ്ങിയവ ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍ നേരത്തേ ഹാജരാക്കിയിരുന്നു. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുകയുംചെയ്തതായി പറയുന്നു മുണ്ട്..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍