കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് കേള്‍വി ശക്തി നഷ്ടമായ സംഭവം; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വി ശക്തി നഷ്ടമായ സംഭവത്തില്‍ യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം , കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്കും െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവ് നല്‍കിയത്.നൂല്‍പ്പുഴ ഓടക്കൊല്ലി കാട്ടുനായ്ക്കകോളനിയിലെ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബിന്ദുവിന് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂലിപ്പണി ചെയ്യാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് ബിന്ദു.
നാലു മാസം മുമ്പ് മുണ്ടക്കൊല്ലിയിലെ ക്യഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ബിന്ദുവിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒരു മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വലതു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായി.കാഴ്ചക്ക് മങ്ങലേറ്റു. ബിന്ദുവിന് നാലു മക്കളുണ്ട്. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. നഷ്ടപരിഹാരത്തിന് വേണ്ടി വനം വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്.പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സിറ്റിംഗ് നാളെ
കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് നാളെ ( 17.09.21 ) പത്തരക്ക് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍