ചീയമ്പത്ത് നിന്ന് പിടികൂടിയ കടുവയെ തുറന്ന് വിടാന്‍ നടപടിയായില്ല
പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് 4 ദിവസം മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിരീക്ഷണത്തിലുള്ള കടുവയെ മൃഗശാലയിലേക്ക് കൊണ്ടു പോകുന്നതിനോ ജില്ലയ്ക്ക് പുറത്തുള്ള വനത്തില്‍ തുറന്ന് വിടുന്നതിനോ അനുമതിയായില്ല. ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ നടത്തിയ പരിശോധനയില്‍ നിന്നും കണ്ടെത്തിയത്.തൃശൂരിലെ മൃഗശാലയില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ അവിടേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. കടുവയെ തിരുവനന്തപുരം മുഗശാലയിലേക്കോ, പെരിയാര്‍ കടുവാസങ്കേതത്തിലോ വിടുന്നതിന് വനം വകുപ്പിന്റെ ഉന്നതതലങ്ങളില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധി.
ബുധനാഴ്ച്ച രാത്രിയോടെ കടുവയെ കൊണ്ടു പോകുന്നിതിനാവശ്യമായ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.ഈ മാസം 8 തിയ്യതിയാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്.25 നായിരുന്നു കടുവ കൂട്ടില്‍ കുടുങ്ങിയത്.8 തീയ്യതി മുതല്‍ 25ാം തീയ്യതി വരെ രാപകലില്ലാതെ വനം വകുപ്പ് ഷിഫ്റ്റുകളായി മേഖലയില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കടുവയെ പിടികൂടിയിട്ടും ജില്ലയ്ക്ക് പുറത്ത് കടുവയെ കൊണ്ടുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇപ്പോഴും ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കാവലിരിക്കേണ്ട അവസ്ഥയാണ്.ഉന്നതങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കടുവയെ തുറന്ന് വിടുന്നതിനാവശ്യമായ നടപടി സ്വീകരിക്കാത്തത് താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.കൂട്ടിലെ കമ്പികളില്‍ ഇടിച്ച് പരിക്കുകള്‍ പറ്റിയാലും അതിന് ഉത്തരം പറയേണ്ടതും ഇവരുടെ കടമയാണ്. അടിയന്തരമായി വകുപ്പ് മന്ത്രി ഇടപ്പെട്ട് കടുവയെ മൃഗശാലയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരുമായി ഇടപെട് കടുവയെ മൃഗശാലയിലേയ്ക്ക് മാറ്റുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ തയ്യാറാണെന്നുമാണ് ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍