കര്‍ശന നിയന്ത്രണവുമായി പുല്‍പ്പള്ളി പോലീസ്
പുല്‍പ്പള്ളി:കാനറാ ബാങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലും എത്തുന്ന ഇടപാടുകാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ച് പുല്‍പ്പള്ളി പോലീസ്.സാമൂഹിക അകലം പോലും പാലിക്കാതെ ബാങ്കിനു മുന്‍പില്‍ ജനങ്ങള്‍ കൂട്ടമായി നില്‍ക്കുന്നത് രോഗ പകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതോടെയാണ് ഇന്നു മുതല്‍ പുല്‍പ്പള്ളി പോലീസ് ബാങ്കിനു മുന്‍പില്‍ രണ്ട് എസ് ഐ മാര്‍ ഉള്‍പ്പെടെ ആറോളം പോലീസുക്കാരുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്‍പില്‍ ജനതിരക്ക് നിയന്ത്രിച്ചത്. രണ്ട് ബാങ്കിലുമെത്തുന്ന ഇടപാടുകാര്‍ക്ക് രാവിലെ തന്നെ ടോക്കനുകള്‍ നല്‍കി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴുവാക്കാനും ബാങ്കിനു മുന്‍പില്‍ വാഹനങ്ങള്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിച്ചതോടെ ആഴ്ചകളായി ബാങ്കിനു മുന്‍പില്‍ അനുഭവപ്പെട്ട തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് കര്‍ശന നിലപാട് എടുക്കാന്‍ കാരണമായത്.കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബാങ്കിലുള്ള ഇടപാടുകാര്‍ക്ക് കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. പോലീസിന്റെ കര്‍ശന നിലപാട് ബാങ്ക് ജീവന കാര്‍ക്കും ഇടപാടുകാര്‍ക്കും ആശ്വാസമായി. പുല്‍പ്പള്ളി സിഐ കെ.പി ബെന്നി, എസ് ഐ അജീഷ് കുമാര്‍ എന്നിവരുടെ കര്‍ശനമായ ഇടപെടലുകളാണ് തിരക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍