വെട്ടുകിളികളിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിലെ കതവാക്കുന്നില്‍ വെട്ടുകിളിയിറങ്ങി കൃഷിയിടങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് വ്യാപകമാകുന്നു.കതവാക്കുന്നിലെ നിരവധി കര്‍ഷകരുടെ വാഴ,കാപ്പി,തെങ്ങ്,കവുങ്ങ്,മാവ്,ഇഞ്ചി ഉള്‍പടെയുള്ള കാര്‍ഷികവിളകളാണ് വ്യാപകമായ് നശിപ്പിച്ചത്.വാഴയുടെ ഇലകള്‍ മറ്റും പൂര്‍ണ്ണമായി വെട്ടുകിളികള്‍ നശിപ്പിച്ചു.ഇത് മൂലം ഒരാഴ്ച്ചയോളമായി കൃഷിയിടങ്ങളില്‍ വ്യാപകമായ കൃഷി നാശം ഉണ്ടാകുന്നത്.സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളില്‍ കൂട്ടമായി എത്തുന്ന ഇവ കാര്‍ഷിക വിളകളുടെ ഇലകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിക്കുകയാണ്.കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടല്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പ്രദേശത്തെ കര്‍ഷകരുടെ ഈട്ടി, തേക്ക് ഉള്‍പടെയുള്ള മരങ്ങളില്‍ പോലുംവെട്ടുകിളികളുടെ ശല്യം രൂക്ഷമാണ്. ഇത് മൂലം കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കാര്‍ഷിവിളകളുടെ ഇലകള്‍ തിന്നാന്‍ കൂട്ടമായെത്തുന്നവെട്ടുകിളികള്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ണ്ണമായും തിന്ന് തീര്‍ക്കുന്നു. ഇതിനു പരിഹാരം കാണാന്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു മാസം മുമ്പ് വേലിയമ്പത്തും വെട്ടുകിളികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.കര്‍ഷിക്ക് ഭീക്ഷണിയായി കൊണ്ടിരിക്കുന്ന വെട്ടുകിളി ശല്യം പരിഹാരം കണ്ടില്ലെങ്കില്‍ കൃഷികള്‍ പൂര്‍ണ്ണമായും നശിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍