മണല്‍ക്കൊള്ള;വിജിലന്‍സ് അന്വേഷിക്കണം: യു.ഡി.എഫ്
പനമരം:പനമരം പഞ്ചായത്തിലെ മണല്‍ക്കൊള്ള വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പുഴകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും എക്കലും നീക്കം ചെയ്യാന്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ മണല്‍ക്കൊള്ളയാണ് നടന്നത്. യന്ത്രവല്‍കൃത മെഷീനുകള്‍ ഉപയോഗിച്ച് പുഴയോരങ്ങള്‍ വ്യാപകമായി ഇടിച്ച് നിരത്തി മണ്ണും വില്പന നടത്തിയിരിക്കുകയാണ്. പരസ്യ ലേലം ഒഴിവാക്കി, പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖന്റെ ബിനാമികള്‍ക്ക് അനധികൃതമായി മണല്‍ ഘനനത്തിന് അനുമതി നല്‍കി മാഫിയകള്‍ക്ക് പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്ത് കൊടുത്തതായി ഭാരവാഹികള്‍ ആരോപിച്ചു. പ്രദേശത്തെ തോടുകളില്‍ പോലും വന്‍തോതില്‍ മണല്‍ വാരി ടോറസ് ലോറികളില്‍ കടത്തിയിരിക്കുകയാണ്. ജില്ലാ ഭരണകൂടം സ്ഥലം പരിശോധിച്ച് സംഭവം വിജിലന്‍സ് അന്യോഷിക്കണമെന്നും ജൂലൈ 6ന് തിങ്കളാഴ്ച്ച സീസണ്‍ കടവിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ ബെന്നി അരിഞ്ചേര്‍മല, അസീസ് കുനിയന്‍, ടി.കെ.ഭൂപേഷ്, പി.ജെ. ബേബി, എം.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍