30 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി
ബത്തേരി:വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സു.ബത്തേരി പാടിച്ചിറ സി.വി.കവല ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിന്റെ അതിരുകളിലുള്ള കൊള്ളച്ചാലില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച് വെച്ച 200 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ ചാരായം, ഗ്യാസ് സ്റ്റൗവ് ഉള്‍പ്പെടെ മറ്റു വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. പ്രതികളെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ടെന്നും തുടര്‍നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ചാരായ വേട്ടയാണിത്. മദ്യവില്‍പനശാലകള്‍ തുറന്ന ശേഷവും വ്യാജമദ്യ ഉല്‍പാദനം തുടരുന്ന സാഹചര്യത്തില്‍ ഷാഢോ ടീമിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ് അറിയിച്ചുപരിശോധനകള്‍ക്ക് അറിയിച്ചു.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്,ഇന്‍സ്‌പെക്ടര്‍ രാധാക്യഷ്ണന്‍,പ്രിവ. ഓഫീസര്‍മാരായ ബാബുരാജ്, പ്രഭാകരന്‍, ഇഋഛ മാരായ അമല്‍, അര്‍ജുന്‍,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്‍,എന്നിവര്‍ പരിശോധനകക്ക് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍