മാനന്തവാടി -മട്ടന്നൂര്‍ നാലുവരിപ്പാത; നാല് പതിറ്റാണ്ടിന് ശേഷം തലപ്പുഴ 44 കൊട്ടിയൂര്‍ പാതക്ക് സാധ്യതകളേറുന്നു ;അമ്പായത്തോട് മട്ടന്നൂര്‍ അലൈന്‍മെന്റ് പ്രദര്‍ശിപ്പിച്ചു
മാനന്തവാടി:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി മട്ടന്നൂര്‍ നാലുവരിപ്പാതയുടെ അലൈന്‍മെന്റ് പ്രദര്‍ശനം കണ്ണൂര്‍ കളക്ട്രേറ്റില്‍ നടന്നു. പാതയുടെ ആദ്യാവസാനം വരെ 24 മീറ്ററില്‍ കുറയാതെ വേണമെന്നതിനാല്‍ ബോയ്‌സ്ടൗണ്‍ പാല്‍ച്ചുരം പാത ഉപേക്ഷിച്ച് തലപ്പുഴ 44 ല്‍ നിന്നുള്ള വനമേഖല വഴിയുള്ള പാത പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് അലൈന്‍മെന്റ് പ്രദര്‍ശന ചര്‍ച്ചയില്‍ തീരുമാനം കൈക്കൊണ്ടു. ഇന്ത്യയില്‍ എവിടെയും ഫോറസ്റ്റ് വഴിയുള്ള റോഡ് നിര്‍മ്മാണത്തിനെതിരെ നിയമ തടസ്സങ്ങളില്ലെന്നും,44 വഴിയുള്ള പാതയുടെ പഠനത്തിനായി പ്രത്യേക ഏജന്‍സിയെ നിയമിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
നിലവില്‍ അമ്പായത്തോട് മുതല്‍ മട്ടന്നൂര്‍ വരെയുള്ള ഭാഗങ്ങളുടെയാണ് അലൈന്‍മെന്റ് പ്രദര്‍ശിപ്പിച്ചത്. സര്‍വേ നടപടികള്‍ ഏകദേശം പൂര്‍ത്തിയായ വയനാട് ജില്ലയിലെ പാതയുടെ അലൈന്‍മെന്റ് 44 പാത പഠനത്തിന് ശേഷം പ്രദര്ശിപ്പിക്കുമെന്നും, 3 മാസത്തിനകം പഠനം പൂര്‍ത്തിയാക്കി അലൈന്‍മെന്റ് പ്രദര്‍ശിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു .വലിയ വളവുകളും, കയറ്റങ്ങളും ഒഴിവാക്കിക്കൊണ്ടും, തോട്,പുഴ എന്നിവകളില്‍ അനുയോജ്യമായ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചുകൊണ്ടും,ആവിശ്യമായ ടൗണുകളിലും സ്ഥലങ്ങളിലും ബൈപ്പാസ് നിര്‍മ്മിച്ച്‌ക്കൊണ്ടുമാണ് പാത നിര്‍മ്മിക്കുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍