ബത്തേരി വീണ്ടും കൈപ്പിടിയിലാക്കാന്‍ പ്രചരണ രംഗത്ത് സജീവമായി ഐ.സി
ബത്തേരി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ.സി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത നിയോജക മണ്ഡലം കണ്‍വെന്‍ഷന് ശേഷം പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പുള്ളതിനാല്‍ തന്നെ ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ ഐസി ബാലകൃഷ്ണന്‍ അനൗദ്യോഗികമായി പ്രചരണം ആരംഭിച്ചിരുന്നു. പ്രമുഖരായ വ്യക്തികളെയും വിവിധ സംഘടന ഭാരവാഹികളെയുമൊക്കെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തിയ ഐ സി ബാലകൃഷ്ണന്‍ ഭൂരിഭാഗം കോളനികളും സന്ദര്‍ശിച്ചു കഴിഞ്ഞു.കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണ കാലയളവിലെ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞു കൊണ്ട് പ്രാദേശിക റാലികളടക്കമുള്ള വലിയ പ്രചരണ പരിപാടികളാണ് യു ഡി എഫ് ആസൂത്രണം ചെയ്യുന്നത്. രാഹുല്‍ ഗാന്ധി എം പി യുടെ മണ്ഡലം കൂടിയായതിനാല്‍ പ്രിയങ്ക ഗാന്ധിയും മറ്റ് താരപ്രചാരകരും സുല്‍ത്താന്‍ ബത്തേരിയിലെത്തും.ആദ്യം നിന്നപ്പോള്‍ ലഭിച്ച 7200 വോട്ട് കഴിഞ്ഞ പ്രാവശ്യം 13700 ആയെങ്കില്‍ ഇത്തവണ ഭൂരിപക്ഷം കാല്‍ ലക്ഷം കവിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍