നെന്മേനി കുത്തരി എന്ന പേരില്‍ അരി വിപണിയിലിറക്കുമെന്ന് ഗ്രാമപഞ്ചായത്ത്
ബത്തേരി:നെന്മേനി കുത്തരി എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് കുത്തരി വിപണിയിലിറക്കുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം. ഗുണമേന്മ ഉറപ്പാക്കുന്നതിനായി കര്‍ഷകര്‍ക്ക് വിത്തും വളവും നല്‍കും.ഉയര്‍ന്ന വിലയില്‍ സംഭരിക്കുന്ന നെല്ല് നാടന്‍ രീതിയില്‍ പുഴുങ്ങി അരിയാക്കി ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കും.ഗ്രാമ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന രീതിയില്‍ സഞ്ചരിക്കുന്ന ആശുപത്രി ക്രമീകരിക്കും. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ഡോക്ടറും നഴ്‌സും മരുന്നുമുണ്ടാകും.എടക്കല്‍ ഗുഹക്ക് സമീപം സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്വന്തം ടൂറിസം പദ്ധതി പഞ്ചായത്ത് നടപ്പിലാക്കും.മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ്, പി എസ് സി പരിശീലനം നല്‍കുന്നതിനായി കരിയര്‍ അക്കാദമി സ്ഥാപിക്കും. സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ വിപണിയില്‍ വിറ്റഴിക്കും. വനിതകള്‍ക്ക് സൗജന്യ െ്രെഡവിംഗ് പരിശീലനം, സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി, ആസ്പത്രികളില്‍ ടെലി മെഡിസിന്‍ സംവിധാനം എന്നിവക്കുള്ള വിഹിതവും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 31,84,63159 രൂപ പ്രതീക്ഷിത വരവും 31,38,85000 രൂപ പ്രതീക്ഷിത ചിലവും 45,78,159 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അവതരിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു.ജയമുരളി, കെ വി ശശി, സുജാത ഹരിദാസ്, സെക്രട്ടറി വിനോദ് കുമാര്‍, കെ വി കൃഷ്ണന്‍കുട്ടി, വി ടി ബേബി,ബിന്ദു അനന്തന്‍, ഷാജി കോട്ടയില്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍