പന്തം കൊളുത്തി പ്രകടനം നടത്തി.
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധിച്ച് കെ.സി.വൈ.എം. ബത്തേരി അസംപ്ഷന്‍ യൂണിറ്റ് ബത്തേരി ടൗണില്‍ വെച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. മലബാര്‍ പ്രദേശത്തെയും കുടിയേറ്റ കര്‍ഷകരെയും വയനാടന്‍ ജനതയെ മുഴുവനെയും ഒരു പോലെ ബാധിക്കുന്ന ഈ കരട് വിജ്ഞാപനം അംഗീകരിക്കാനാവില്ലെന്നും വന്യമൃഗശല്യം ഒരു പറ്റം ജനതയുടെ ജീവനും ജീവിതത്തിനും വെല്ലുവിളിയാക്കുമെന്നും കെ.സി.വൈ.എം ചൂണ്ടിക്കാട്ടി.
അസംപ്ഷന്‍ ഫൊറോന വികാരി റവ.ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ , കെ.സി.വൈ.എം. മാനന്തവാടി രൂപത ഡയറക്ടര്‍ റവ.ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, കെ.സി.വൈ.എം. മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍, റവ.ഫാ.സന്തോഷ് ഒറവാറന്തറ, റവ.ഫാ.വിനോയ് കളപ്പുരക്കല്‍, ബ്രാവോ പുത്തന്‍പറമ്പില്‍, അഭിനന്ദ് കൊച്ചുമല, വിപിന്‍ അപ്പക്കോട്ടില്‍, സിസ്റ്റര്‍ വിനീത എസ്.എച്ച്, സിസ്റ്റര്‍ സിജി ജോസഫ് എം.എസ്.എം.ഐ, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍