യൂണിവേഴ്‌സിറ്റികളില്‍ നിലവിലെ സംവിധാനം തുടരണം:പാരലല്‍ കോളജ് അസോസിയേഷന്‍
കല്‍പ്പറ്റ:യൂണിവേഴ്‌സിറ്റികളില്‍ കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രൈവറ്റ്, വിദൂര വിഭാഗം സംവിധാനം തുടരണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയില്‍ പാരലല്‍ കോളജുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠനം സാധ്യമാക്കുകയും പതിനായിരക്കണക്കിന് അധ്യാപകര്‍ക്കും ആയിരകണക്കിന് അനധ്യാപകര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്‍കുകയും ചെയ്ത സമാന്തര സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി നേടുകയാണ്. ഏകദേശം പത്ത് ലക്ഷത്തോളം കുടുംബവുമാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. പാരലല്‍ കോളജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ബഹുഭൂരിഭാഗവും പിന്നക്ക വിഭാഗക്കാരാണ്. ഇവര്‍ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി ഗ്രാന്റുകള്‍ ലഭിച്ചു വരുന്നുണ്ട്. ഓപ്പണ്‍ യൂനിവേഴ്‌സിറ്റികള്‍ നാളിതുവരെ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് നല്‍കിയിട്ടില്ല. റഗുലര്‍/െ്രെപവറ്റ് വിദ്യാര്‍ഥികള്‍ക്കെല്ലാം ഒരേതരം സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരുന്നത്. പുതിയ സമ്പ്രദായത്തില്‍ ഇതിനു വ്യത്യാസം വരുമ്പോള്‍ ഭാവിയില്‍ അവരുടെ തൊഴില്‍ സാധ്യതക്ക് മങ്ങലേല്‍ക്കും. എസ്.ഡി.ഇ സംവിധാനം നിര്‍ത്തലാക്കുമ്പോള്‍ പതിനായിരക്കണക്കിന് അധ്യാപകരും കുടുംബവും വഴിയാധാരമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി രാജന്‍ തോമസ്, ജില്ല പ്രസിഡന്റ് ഷാജന്‍ ജോസ്, ജില്ല സെക്രട്ടറി എം.കെ. റഷീദ്, വൈസ് പ്രസിഡന്റ് ഇ.കെ. ഷമീര്‍ , വിനീത അഗസറ്റിന്‍, വി.വി. ദിനേശ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍