കര്‍ഷക ഭവനങ്ങള്‍ സമരകേന്ദ്രങ്ങളാകണം :കെ.കെ അബ്രാഹം
പുല്‍പ്പള്ളി:കര്‍ഷക ഭവനങ്ങള്‍ സമരകേന്ദ്രങ്ങളാകണമെന്ന് കെപിസിസി സെക്രട്ടറി കെ കെ അബ്രാഹം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മഹാഭൂരിപക്ഷം വരുന്ന കര്‍ഷക ജനതയെ അവഗണിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.ഈ രണ്ട് സര്‍ക്കാരുകളും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.വരള്‍ചയും പ്രകൃതിക്ഷോഭവും, മഹാമാരിയും കൊണ്ട് കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം.കിസാന്‍ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ കെ അബ്രാഹം.പണിയെടുക്കുന്നതല്ലാതെ കര്‍ഷകര്‍ക്ക് കൃഷി ഭൂമിയില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ല.കര്‍ഷക കടങ്ങള്‍ പെരുകി കൊണ്ടിരിക്കുന്നു. ഭൂരിപക്ഷം കര്‍ഷകരും അത്മഹത്യയുടെ വക്കിലാണ്.കര്‍ഷകര്‍ക്ക് പ്രഖ്യാപനങ്ങളല്ലാതെ വേറൊന്നും നല്‍കിന്നില്ല.അഞ്ഞൂറ് രൂപയുടെ ഓണകിറ്റില്‍ പോലും കയ്യിട്ട് വാരുന്നു ഭരണ വര്‍ഗ്ഗവും ബ്യൂറോക്രാറ്റുകളും ഒത്തുചേര്‍ന്ന് സ്വന്തം ജനതയെ കൊള്ളയടിക്കുന്ന രാജ്യമായി ഇന്‍ന്ത്യ മാറി.ഇതിന് എതിരെ നിലനില്‍പ്പിനായുള്ള കര്‍ഷക ജനതയുടെ മുന്നേറ്റത്തിന് കിസാന്‍ കോണ്‍ഗ്രസ് നേതൃത്തം നല്‍കണമെന്ന് കെ കെ എബ്രാഹം ആവശ്യപ്പെട്ടു.കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന എസ്‌കി ക്യുട്ടീവ് മെമ്പര്‍ വി.ടി തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് ഷിനോജ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു.സി കെ ജോര്‍ജ്, മാത്യു ഉണ്ണിയാ പള്ളി, സി ഡി തങ്കച്ചന്‍, സണ്ണി കുളിരേല്‍, പി കെ രാജന്‍, മോളി ജോസ്, പി എ പ്രകാശന്‍, ബാബു പാണം പറമ്പില്‍ ,ജോസ് കുഴുപ്പില്‍, വി എസ് ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍