കാട്ടാനശല്യം രൂക്ഷം;കര്‍ഷകര്‍ പ്രതിസന്ധിയില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളിമേഖലയിലെ വനാതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനശല്യം മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍.കഴിഞ്ഞ ദിവസം വേലിയമ്പം, മരകാവ്, ചെറുവള്ളി, ഭൂദാനം, തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങി കര്‍ഷകരുടെ തെങ്ങ്, വാഴ ,കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.ഇതിനു പുറമേ വയലിലെ ഞാറ്റടിയും കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു.മരകാവ് പള്ളിയുടെ രണ്ടേക്കര്‍ സ്ഥലത്തെ വാഴകളും പൂര്‍ണ്ണമായി നശിപ്പിച്ചത്.വട്ടക്കാട്ട് ചാക്കോ, വട്ടമറ്റം കുര്യാക്കോസ്, കവുങ്ങുംപള്ളി ജോസ്, വിളയില്‍ രാജന്‍, മുട്ടത്ത് ജോര്‍ജ്, താഴത്ത് വട്ടത്ത് നിധിന്‍, ചെറുവള്ളി ലക്ഷ്മി, മണലില്‍ ഷൈല തുടങ്ങിയവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. സന്ധ്യമയങ്ങുന്നതോടെ നെയ്യക്കുപ്പവനത്തില്‍ നിന്നും കൂട്ടമായ് ഇറങ്ങുന്ന ആനകള്‍ ട്രഞ്ചും, ഫെന്‍സിങ്ങും തകര്‍ത്താണ് കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. ആനശല്യം രൂക്ഷമായതോടെ സന്ധ്യമയങ്ങുന്നതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് ആനയെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ആനശല്യം ഇത്ര രൂക്ഷമായിട്ടും ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേക്കാന്‍ തുരുത്താന്‍ പോലും വനം വകുപ്പ് തയ്യാറാകുന്നില്ല എന്നാണ് കര്‍ഷകരുടെ പരാതി. അടിയന്തരമായി തകര്‍ന്ന ഫെന്‍സിങ്ങും ട്രഞ്ചും നന്നാക്കി ആനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാണെമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍