ബൈപ്പാസ് റോഡ് അരിക് ഭിത്തികള്‍ തകരുന്നു;അഴിമതി ആരോപണവുമായി മുസ്ലിംലീഗ്
ബത്തേരി:ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമായ് നിര്‍മ്മിച്ച ബത്തേരി ബൈപ്പാസ് റോഡ് മോശം നിര്‍മ്മാണപ്രവര്‍ത്തി മൂലം തകരുന്നതായി മുസ്ലീം ലീഗ് ആരോപിച്ചു. റോഡിന്റെ ഇരുവശവുംവയല്‍ പ്രദേശമായതിനാല്‍ കല്ല് കെട്ടി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 425 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള റോഡ് ടാര്‍ ചെയ്യാനും സൈഡ് ഭിത്തി കെട്ടുന്നതിനുമായി ഒരു കോടി 75 ലക്ഷം രൂപക്കാണ് നഗരസഭ വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി കൊടുത്തത്.റോഡിന്റെ നിര്‍മ്മാണപ്രവൃത്തിയിലും അരിക് കല്ല് കെട്ടുന്നതിലും സുതാര്യതയില്ല എന്നും അഴിമതി നടക്കുന്നുണ്ടെന്നും പറഞ്ഞു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അന്ന് ആരോപണം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ചെയര്‍മാന്‍ അടക്കമുള്ള സിപിഎം ഭരണ സമിതി ആരോപണങ്ങള്‍ നിഷേധിക്കുയും വര്‍ക്കുമായി മുമ്പോട്ട് പോകുകയായിരുന്നൂവെന്നും ലീഗ് ആരോപിച്ചു.
കാലവര്‍ഷം തുടങ്ങിയതോടെ മഴ കനക്കുന്നതിന് മുമ്പേ കല്ല് കെട്ടിയ സൈഡ് ഭിത്തി തകര്‍ന്ന കാഴ്ചയാണ് നിലവിലുള്ളത്.ടാറിങ് വളരെ കനം കുറഞ്ഞും സൈഡ് ഭിത്തി തീരേ ബലക്ഷയമില്ലാതെയുമാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. കുറച്ച് ദിവസം മുമ്പ് സൈഡ് ഭിത്തി തകര്‍ന്നത് മൂലം റീ വര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു അതും ഇപ്പോള്‍ തകരുന്ന കാഴ്ചയാണ്. വയല്‍ ഭൂമിക്കനുസരിച്ചുള്ള ഭിത്തിയല്ല നിലവില്‍ അവിടെ കെട്ടിയിട്ടുള്ളത്. ഉദ്ഘാടനം കഴിയും മുമ്പേ ഭിത്തികളും റോഡും തകരുന്ന കാഴ്ചയാണ് കാണുന്നത് ഇത് വലിയ അഴിമതിയാണ് ഈ പ്രവര്‍ത്തിയില്‍ നടന്നിട്ടുള്ളത് എന്ന് കാണിക്കുന്നു.ചില സ്ഥലങ്ങളില്‍ കല്ല് കൊണ്ടുള്ള ഭിത്തികള്‍ പോലും ചെയ്തിട്ടില്ലവാഹനങ്ങള്‍ ഓടുന്നതിന് മുമ്പേ റോഡിനോട് ചേര്‍ന്നുള്ള ഭിത്തി തകര്‍ന്നത് നഗരസഭയുടെ അനാസ്ഥ മൂലമാണെന്ന് മുസ്ലിംലീഗ്,യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുസ്ലിംലീഗ് നേതാക്കളായ ഷബീര്‍ അഹമ്മദ്, സി കെ ഹാരിഫ്,സമദ് കണ്ണിയന്‍, സി കെ മുസ്തഫ,നൗഷാദ് മംഗലശ്ശേരി,ജലീല്‍ ഇ പി,റിയാസ് കല്ലുവയല്‍,ഗഫൂര്‍ ഓടപ്പൊള്ളം,താഹിര്‍ കൈപഞ്ചേരി, റഹ്മാന്‍ ബത്തേരി എന്നിവര്‍ ബൈപ്പാസ് റോഡ് സന്ദര്‍ശനം നടത്തുകയും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് നേതാക്കള്‍ ആരോപിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍