ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പോകാന്‍ കഴിയാതെ വിശ്വാസികള്‍; പ്രാര്‍ത്ഥനകളും,കര്‍മ്മങ്ങളും വീടുകളില്‍ നിന്ന് നിര്‍വഹിച്ചു
പുല്‍പ്പള്ളി:കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ കര്‍ഫ്യു കാരണം അമ്പത് നോമ്പാചരണത്തിന്റെ അവസാനയാഴ്ചയിലെ ഓശാന ഞായര്‍ ദിനത്തില്‍ ദേവാലയങ്ങളില്‍ പോകാന്‍ കഴിയാതെ വിശ്വാസികള്‍.ദിവ്യബലി ഉള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങള്‍ വീടുകളെ ദേവാലയങ്ങളായി മാറ്റി.കുര്‍ബാന ദൃശ്യ മാധ്യങ്ങളില്‍ ദര്‍ശിച്ചുകൊണ്ടാണ് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ പങ്കാളികളായത്.കുര്‍ബാനയും കുരുത്തോലയും ഇല്ലാത്തതിനാല്‍ വിശ്വാസികള്‍ വീടുകളില്‍ തന്നെയിരുന്ന് പ്രാര്‍ത്ഥിക്കുകയും, കുരുത്തോല കൈയില്‍ പിടിക്കുന്നതിന് പകരം വിശ്വാസം മനസ്സില്‍ ഉറപ്പിച്ചായിരുന്നു കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്.
കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും രൂപതയുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ഓശാന ഞായര്‍ ആചരിച്ചത്.വിവിധ ഇടവക വിശ്വാസി സമൂഹത്തിനായി ഇടവകള്‍ കേന്ദ്രീകരിച്ച് വി.കുര്‍ബാനകള്‍ വീടുകളില്‍ തന്നെയിരുന്ന് പങ്കെടുക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാവര്‍ക്കു വേണ്ടിയും, രോഗംമൂലം ദുരിതങ്ങള്‍ അനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചുമായിരുന്നു ഓശാന ഞായറിനെ വരവേറ്റത് .വിവിധ സഭകളുടെ വി.കുര്‍ബാന കള്‍ വിശ്വാസികള്‍ക്കായ് ചാനലിലൂടെ ലഭിച്ചതുതോടെയാണ് മുഴുവന്‍ വിശ്വാസികള്‍ക്കും വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. പരമ്പരാകതമായി ദേവാലയങ്ങളില്‍ പോയി വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കും, വീടുകളില്‍ ഇരുന്ന് തന്നെ വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. വീടുകളെ ദേവാലയങ്ങളാക്കി മാറ്റി വിശുദ്ധവാരത്തിലെ പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റര്‍ ദിനങ്ങളിലെ വിശുദ്ധ കര്‍മ്മങ്ങളും വീടുകളില്‍ തന്നെയിരുന്ന് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍