കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നും യുവതിയെയും കുഞ്ഞിനേയും രാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി
മാനന്തവാടി:കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കോഴിക്കോട് നിന്നും മാനന്തവാടി കെല്ലൂരിലേക്ക് യാത്ര ചെയ്ത യുവതിയെയും കുഞ്ഞിനേയും രാത്രി ഒമ്പതര മണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതായി പരാതി. കെല്ലൂര്‍ കാരക്കമല സ്വദേശിനി ജസ്‌ലയെയും നാല് വയസ്സുള്ള മകനെയുമാണ് പെരുവഴിയില്‍ ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി ആരോപിക്കുന്നത്. വൈകിട്ട് 5.30 ന് കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പുറപ്പെട്ട ആര്‍.ടി.എ 79 ടൗണ്‍ ടു ടൗണ്‍ ബസ്സിലാണ് യുവതിയും കുട്ടിയും യാത്ര ചെയ്തത് .8.30 ഓടെ മാനന്തവാടിയില്‍ എത്തേണ്ട ബസ് വഴിയിലെ ബ്ലോക്ക് കാരണം ഒരു മണിക്കൂറോളം വൈകിയിരുന്നു . താന്‍ ഇറങ്ങേണ്ട സ്‌റ്റോപ്പ് എത്തുന്നതിന് 2 കി.മി മുമ്പേ കണ്ടക്ടറോടും ,െ്രെഡവറോടും പറഞ്ഞിട്ടും അവര്‍ തന്നോട് വളരെ മോശമായി സംസാരിച്ചതായും ,തന്റെ സ്‌റ്റോപ്പ് കഴിഞ്ഞു 3 കി.മി അപ്പുറം ആളൊഴിഞ്ഞ വിജനമായ സ്ഥലത്ത് തന്നെയും കുഞ്ഞിനേയും ഇറക്കിവിട്ടതായും യുവതി ആരോപിച്ചു. വൈകിട്ട് 6 മണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന എവിടെയും നിര്‍ത്തി കൊടുക്കണമെന്ന നിയമം നില നില്‍ക്കെയാണ് ഇത്തരം ഒരു സംഭവം നടന്നിട്ടുള്ളതെന്നും മാനന്തവാടി പോലീസിലും,കെ.എസ്.ആര്‍.ടി.സി എം.ഡിക്കും,ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയതായും യുവതി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍