അറ്റകുറ്റപ്പണിക്കിടയില്‍ മരപാലം പൊട്ടിവീണ് 3 പേര്‍ക്ക് പരിക്ക്
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ കുട്ടപ്പാറ വില്ലേജ് ഓഫീസ് പൊര് ലോം റോഡിലെ നെല്ലരിപുഴക്ക് നിര്‍മ്മിച്ചിരുന്ന മരപ്പാലം റിപ്പയര്‍ ചെയ്യുന്നതിനിടെ പൊട്ടിവീണ് 3 തൊഴിലാളികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലം റിപ്പയറിനായി ഗ്രാമപഞ്ചായത്ത് അനുവദിച്ച ഇരുപതിനായിരം രൂപ ഉപയോഗിച്ച് ഏഴ് ആദിവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ ചേര്‍ന്ന് പാലം റിപ്പയര്‍ ചെയ്യുന്നതിനിടയിലാണ് പാലം പൊട്ടിവീണത്.നെല്ലേരി കേളു പിട്ടന്റെ മക്കളായ രാജന് (42), സന്തോഷ് (38), നെല്ലേരി പണിയ കോളനിയിലെ ചാല (58) എന്നിവരെയാണ് മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ പിന്നീട് വിട്ടയച്ചു.
കഴിഞ്ഞ വര്‍ഷം പാലം നന്നാക്കാതിരുന്നതാണ് പഴക്കം ചെന്ന മരപ്പാലം പൊട്ടിവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.പാലത്തിന്റെ തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടയില്‍ ഏതാണ്ട് ഇരുപത് മീറ്ററിലധികം നീളം വരുന്ന പാലത്തിന്റെ നടുഭാഗം പൊട്ടി വീഴുകയായിരുന്നു.പാലത്തിന്റെ മുകളിലുണ്ടായിരുന്ന ചാല വെള്ളത്തില്‍ വീണതോടെ ചാലയെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടുന്നതിനിടെയാണ് സന്തോഷിന് പരുക്കേറ്റത്.
നെല്ലേരിയിലെ കോളനി നിവാസികളടക്കം ,നെല്ലേരി, പൊര്‍ളോം പ്രദേശങ്ങളിലെ ഇരുനൂറിലധികം വരുന്ന കുടുംബങ്ങള്‍ ഈ പാലത്തെ ആശ്രയിച്ചാണ് കഴിയുന്നത്ഇവിടെ മരത്തിന്റെ താല്‍ക്കാലിക പാലം മാറ്റി സ്ഥിരം പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം മാറി മാറി വരുന്ന എല്ലാ സര്‍ക്കാരുകളും അവഗണിക്കുന്നതില്‍ നാട്ടുകാര്‍ക്ക് കടുത്ത പരാതിയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍