രോഗബാധ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വേമോം പാടത്തെ ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിക്കുന്നു
മാനന്തവാടി: കൊവിഡിന്റയും ലോക്ക് ഡൗണിന്റയും പശ്ചാത്തലത്തില്‍ ഏറെ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ കണ്ണീരലാഴ്ത്തി നെല്ലിന് വ്യാപക രോഗബാധ .വയനാട് ജില്ലയിലെ ഏറ്റവും വലിയ പാടമായ വേമോം പാടത്താണ് നൂറ്റിമുപ്പത് ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി നശിച്ച് കൊണ്ടിരിക്കുന്നത്.പുഞ്ചയും, നഞ്ചയും കൃഷി ചെയ്യുന്ന ജില്ലയിലെ അപൂര്‍വ്വം പാടശേഖരങ്ങളില്‍ ഒന്നാണിത്. കുലവാട്ടം അഥവാ കുമിള്‍ രോഗമാണ് നെല്‍കൃഷിയെ ബാധിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇലകളില്‍ പുള്ളി കുത്തുകളാണ് കാണപ്പെടുന്നത്. ഈ സമയങ്ങളില്‍ കുമിള്‍ നാശിനി പ്രയോഗിച്ചിരുന്നു.പിന്നീട് ഇത് കതിരിലേക്ക് വ്യാപിച്ച് കതിര് പൂര്‍ണ്ണമായും നശിക്കുകയാണ് ചെയ്യുന്നത്. രോഗബാധ കാരണം ഉണങ്ങി പോവുന്ന കതിരുകളില്‍ നിന്ന് അരിമണികള്‍ ലഭിക്കാതെയുമാകുന്നു.ജലസേചന സൗകര്യമുള്ളതിനാല്‍ തന്നെ കാഞ്ചന നെല്‍വിത്ത് ഉപയോഗിച്ച് പുഞ്ചകൃഷിയാണ് ചെയ്തത്. കാലവര്‍ഷത്തില്‍ വെള്ളം കയറുന്നതിനാല്‍ തന്നെ നെല്‍കൃഷിയല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടാകാറില്ല. പ്രദേശത്തെ ഭൂരിഭാഗം പേരും നെല്‍കൃഷിയില്‍ നിന്നും ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്. ആദ്യഘട്ടത്തില്‍ കുറച്ച് ഭാഗങ്ങളില്‍ മാത്രമാണ് രോഗബാധകണ്ടിരുന്നുവെങ്കില് ഇപ്പോള്‍ വ്യാപകമായി നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ്. ഒരു ഏക്കറിന് 30000 ത്തോളം രൂപയാണ് കൃഷി ഇറക്കാന്‍ ചില വ് വരുന്നത്.നിലവിലെ സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് താന്നിക്കല്‍ പാടശേഖര സമിതി സെക്രട്ടറി ജോണ്സണ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ രോഗബാധ ഉണ്ടായതെന്ന് പാരമ്പര്യ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.ഉണങ്ങിയ കതിരുകള്‍ കത്തിച്ച് കളയുക മാത്രമാണ് ഇനി കര്‍ഷകര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം.കഴിഞ്ഞ കാലവര്‍ഷത്തില്‍ കൊയ്യാറായ നെല്ല് നശിച്ച് പോയിരുന്നു.ഇതിനുള്ള നഷ്ട്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്ക് വായ്പയെടുത്തും മറ്റും മാണ് 100 ഓളം കര്‍ഷകര്‍ പ്രദേശത്ത് കൃഷി ചെയ്യുന്നത്. രോഗബാധ കര്‍ഷരുടെ പ്രതീക്ഷകളെയാണ് തകിടം മറിച്ചിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍