ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവം: ജീപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവറായ മുള്ളന്‍കൊല്ലി പരിയപ്പനാല്‍ ജിന്‍സ് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. ജിന്‍സിന്റെ കെഎല്‍ 12 എ 603 ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടംദിവസം ജിന്‍സ് ഓടിച്ചുവന്ന ജീപ്പ് ബൈക്കില്‍ തട്ടിയാണ് ബൈക്ക് യാത്രികനായ മരക്കടവ് തോണക്കടവ് സജിക്ക് ഗുരുതര പരുക്ക് പറ്റിയതും പിന്നീട് മരണപ്പെട്ടതും. എന്നാല്‍ അപകടശേഷം ജിന്‍സ് ജീപ്പ് നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിലാണ് ജീപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടം നടന്ന മാര്‍ച്ച് 04ന് രാത്രി ജിന്‍സ് ഓടിച്ചു വന്ന ജീപ്പ് പെരിക്കല്ലൂര്മുള്ളന്കൊല്ലി റൂട്ടിലെ മാടലില്‍ വെച്ച് സജിയുടെ ബൈക്കിലിടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.തുടര്‍ന്ന് അപകടത്തില്‍ ഗുരുതര പരുക്കേറ്റ സജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ദിവസത്തിനുശേഷം സജി മരണപ്പെട്ടിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അപകടത്തിനിടയാക്കിയ ജീപ്പും, െ്രെഡവറായിരുന്ന ജിന്‍സിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അശ്രദ്ധമായി വാഹനമോടിച്ചതിനും,മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്ത് ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍