മുത്തങ്ങ ഭൂസമരം;പോലീസുകാരന് കൊല്ലപ്പെട്ട കേസില്‍ വിചാരണ തുടങ്ങി.
കല്‍പ്പറ്റ: മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തിനിടെ 2003 ഫെബ്രുവരി 19നുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് വിനോദ് കൊല്ലപ്പെട്ട കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. മുന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പിയും സംഭവസമയത്ത് സ്ഥലത്ത് ഡ്യുട്ടിലുണ്ടായിരിക്കുകയും ചെയ്ത കെ. ഉണ്ണിയെ ഇന്ന് വിസ്തരിച്ചു. കെ. ഉണ്ണിയാണ് പ്രോസിക്യുഷന് ഭാഗത്തെ പ്രധാന സാക്ഷി. നാളെയും കെ. ഉണ്ണിയെ വിസ്തരിക്കും. കെ. ഉണ്ണി എസ്.പിയായാണ് വിരമിച്ചത്. ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റര്‍ എം. ഗീതാനന്ദന് അടക്കമുള്ള 57 പേരാണ് കേസിലെ പ്രതികള്‍. സമരത്തിന് നേതൃത്വം കൊടുത്ത ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു കൊലക്കേസില്‍ പ്രതിയല്ല. സി.ബി.ഐ. അന്വേഷിച്ച കേസുകളുടെ വിചാരണ സാധാരണയായി സി.ബി.ഐ. കോടതിയിലാണ് നടക്കാറുള്ളത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ കേസ് കല്‍പ്പറ്റ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി ഗോത്രമഹാസഭ നല്കിയ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ട് കേസുകളാണ് കല്‍പ്പറ്റക്ക് മാറ്റിയത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ടി.എം. റഷീദാണ് ഹാജരാകുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍