എഫ്.സോണ്‍ കലോത്സവം: കൊയ്ത്തൊഴിഞ്ഞ നെല്‍പ്പാടം ഉത്സവം കൂടാന്‍ ഒരുങ്ങി.
മുട്ടില്‍: കാലിക്കറ്റ് സര്‍വ്വകലാശാല എഫ്. സോണ്‍ കലോത്സവത്തിന് ആതിധേയത്വം വഹിക്കാന്‍ മുട്ടില്‍ ഡബ്യൂ.എം.ഓ.ആര്‍സ് ആന്റ് സയന്‍സ് കോളേജിനു മുമ്പിലെ നെല്‍പ്പാടം ഒരുങ്ങി.ഡബ്ല്യു.എം.ഓ കോളേജില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ക ലോത്സവത്തിന് ഡബ്യൂ.എം.ഒ കോളേജ് മാനേജ്മെന്റ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സര്‍വകലാശാല യൂണിയന് കോളേജിനു പുറത്ത് വെച്ച് കലോത്സവം നടത്താന്‍ തീരുമാനിച്ചത്.ഫെബ്രുവരി 12,13 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങള്‍ എന്‍.എം.എസ്.എം. ഗവ: കോളേജില്‍ വെച്ചും സ്റ്റേജ് മത്സരങ്ങള്‍ 14, 15 തീയ്യതികളില്‍ മുട്ടില്‍ ഡബ്യു.എം.ഓ. കോളേജിന് മുന്‍വശത്തെ കൊയ്ത്തൊഴിഞ്ഞ നെല്പ്പാടത്തും നടക്കും.'കൊയ്ത്തൊഞ്ഞ പാടത്ത് ഉത്സവം കൂടാം' എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഒരു കാലത്ത് മലയാളികളുടെ കലാ സാംസ്കാരിക മതേതര മൂല്യങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് കൊയ്ത്തൊഴിഞ്ഞ നെല്പാടങ്ങളിലും മൈധാനങ്ങളിലും നടന്ന കലോത്സവങ്ങളും കൂട്ടായ്മകളുമാണ്. കലയെയും സര്‍ഗാത്മകതയെയും നിഷേധിക്കുന്ന അസഹിഷ്ണുതകള്ക്കെതിരെയുള്ളപ്രതിഷേധ സൂചകമായാണ് കലോത്സവം സംഘടിപ്പിക്കപ്പെടുന്നത്. കലാ മാമാങ്കത്തെ വരവേല്‍ക്കാന്‍ പിന്തുണ നല്കി നൂറുകണക്കിന് വിദ്യാര്‍ത്ഥികളും സാംസ്കാരിക പ്രവര്‍ത്തകരുമാണ് കലോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസിലും ഘോഷയാത്രയിലും കലോത്സവത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അണിനിരന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 21 കോളേജുകളില്‍ നിന്നായി നൂറുകണക്കിന് പ്രതിഭകളാണ് കലോത്സവത്തിന് മറ്റുരക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍