യാചക മാഫിയക്കെതിരെ മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്; മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ യാചകര്‍ക്ക് നിരോധനമേര്‍പ്പെടുത്തി
മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭിക്ഷാടന മാഫിയയെ നിരോധിച്ചുകൊണ്ട് മര്‍ച്ചന്റ്സ് അസോസിയേഷന് തീരുമാനമെടുത്തു. ഭിക്ഷ തൊഴിലായി സ്വീകരിച്ച സ്വദേശികളും, അന്യദേശക്കാരും നിര്‍ബന്ധപൂര്‍വ്വം കടകളില്‍ കയറി ഭീഷണിപ്പെടുത്തിയും മറ്റും പണം വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, ഭിക്ഷാടനമാഫിയ വാഹനങ്ങളില്‍ ഭിക്ഷക്കാരെ ടൗണിലെത്തിച്ച് ഭിക്ഷയെടുപ്പിച്ച് ദിവസേനെ പതിനായിരങ്ങള്‍ നേടുന്നതായും മര്‍ച്ചന്റ്സ് അസോസിയേഷന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ കൂട്ടായ തീരുമാനം .കടകളില്‍ തങ്ങളുടെ അവകാശം പോലെ വന്ന് കയറുന്ന ഇത്തരം ഭിക്ഷക്കാര് തരം കിട്ടിയാല്‍ മോഷണവും നടത്തുന്നുണ്ട്. മാനന്തവാടിയിലും ചുറ്റുപാടുകളിലും സഹായത്തിനര്‍ഹരായവര്‍ നിരവധി ഉണ്ട് .അവരില്‍ ചിലര്‍ക്കെങ്കിലും വേണ്ട സഹായ സഹകരണങ്ങള്‍ സംഘടന ചെയ്ത് വരുന്നുണ്ടു്. ശാരീരിക വൈകല്ല്യങ്ങള്‍ അഭിനയിച്ച് ശനിയാഴ്ച്ച തോറും നഗരത്തിലെത്തുന്ന ഭിക്ഷാടകര്‍ പൊതുജനത്തിനും ശല്യമായി തുടങ്ങിയതിനാലാണ് വ്യാപാരികള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. മുടന്ത് അഭിനയിച്ച് ഭിക്ഷാടനം നടത്തിയതിന് ശേഷം വേഷം മാറി ബസ്സില്‍ കയറി പോവുന്ന പലരേയും തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് വ്യാപാരികള്‍ വെളിപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിലെടുത്ത താരുമാനത്തെ വ്യാപാരികള്‍ നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കണമെന്നും പ്രസിഡന്റ് കെ ഉസ്മാന് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍