കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു.
മാനന്തവാടി;വയനാട് ജില്ലയിലും കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു.നാഷണല്‍ ടൈഗര്‍ കണ്സര്വ്വേഷന് അതോരിറ്റി നടത്തുന്ന നാലാമത് സര്‍വ്വെയുടെ ഭാഗമായിട്ടാണ് ജില്ലയിലെ മൂന്ന് വനം സെക്ഷനുകളില്‍ സര്‍വ്വെ ആരംഭിച്ചത്.2014 ല്‍ നടന്ന കണക്കെടുപ്പില്‍ കേരളത്തില്‍ കണ്ടെത്തിയ 136 കടുവകളില്‍ 45 എണ്ണവും വയനാട്ടില്‍ നിന്നായിരുന്നു.രാജ്യത്ത് ഏറ്റവുമധികം കടുവകളെ കണ്ടെത്തിയ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍,നാഗര്‍ഹോള കടുവാ സങ്കേതങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തോല്‍പ്പെട്ടി വന്യജീവിസങ്കേത്തിലാണ് കടുവകള്‍ കൂടുതലായുണ്ടായിരുന്നത്.ജില്ലയില്‍ വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ 23,നോര്‍ത് വയനാട് വിഭാഗത്തില്‍ 21,സൗത് വയനാട് വിഭാഗത്തില്‍ 19 എന്നിങ്ങനെ 63 ബ്ലോക്കുകളാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്.ഒരു ബ്ലോക്കില്‍ പരിശീലനം ലഭിച്ച മൂന്ന് വനം വകുപ്പ് ജീവനക്കാര്‍ വീതമാണ് സര്‍വ്വെ നടത്തുന്നത്.സര്‍വ്വെയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ വനത്തിനുള്ളില്‍ താമസിച്ചു കൊണ്ടുള്ള തിരച്ചിലാണ് നടത്തുന്നത്.400 മീറ്റര്‍ മുതല്‍ 1800 മീറ്റര്‍ പരിധിയിലുള്ള കടുവകളുടെ സാനിധ്യം കാല്പാടുകള്, കാഷ്ടം, മരത്തിലും മണ്ണിലും മാന്തിയ പാട്ടുകള്‍ എന്നിവയാണ് നേരിട്ട് പരിശോധിക്കുന്നത്.ഈ മാസം 9ന് കണക്കെടുപ്പ് സമാപിക്കും.20ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ടൈഗര്‍ അതോോോറിറ്റിക്ക് െൈകെമാറും.. കണക്കെടുപ്പില്‍ ജിില്ലയിലെവിടെയും കടുവകളെ നേരിി ല്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍