അത് ബോംബല്ലാ....! പാണ്ടിക്കടവിനെ ആശങ്കയിലാഴ്ത്തി രണ്ട് ബോംബുകള്‍; എന്നാല്‍ പരിശോധനയില്‍ അത് ബോംബല്ല-ബോളാണെന്ന് ബോധ്യമായി
എടവക പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ചാമാടി പ്രദേശത്തെ പഞ്ചായത്ത് ശ്മശാനഭൂമിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കണ്ടെത്തിയ 'ബോംബ് ' ശരിക്കും ബോംബല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പോലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംഗതി വ്യക്തമായത്. ബോളിന് സമാനമായ രണ്ട് പ്ലാസ്റ്റിക് സാധനത്തില്‍ കട്ടിയുള്ള നൂലുകള്‍ തിരിപോലെ വെച്ചിരുന്നതാണ് ആശങ്കക്കിടയാക്കിയത്ഇന്ന് രാവിലെ 12 മണിയോടെയാണ് പാണ്ടിക്കടവ് ചാമാടി ശ്മശാനകുന്നിന് സമീപത്തെ താമരപ്പള്ളി എബ്രഹാമിന്റെ തോട്ടത്തില്‍ ബോംബ് സമാനമായി രണ്ട് വസ്തുക്കള്‍ കണ്ടെത്തിയത്. എബ്രഹാമാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മക്കളെ വിവരമറിയിക്കുകയും മക്കള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ചെന്ന് വിവരം പറയുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി അഡി.എസ്ഐ എന്‍എം ജോസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നിന്നുള്ള ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സന്നാഹങ്ങള്‍ സ്ഥലത്തെത്തി. ആദ്യംതന്നെ ബോംബ് സ്ക്വാഡ് വിദഗ്ധര്‍ 'ബോംബുകള്‍' രണ്ടുമെടുത്ത് ബക്കറ്റിനുള്ളില്‍ മണല്‍ നിറച്ച് അതിലേക്ക് മാറ്റി. പിന്നീട് വിദഗ്ധപരിശോധനയില്‍ സംഗതി ബോംബല്ലെന്നും പ്ലാസ്റ്റിക് ബോളുകള്‍ക്ക് സമാനമായ രണ്ട് വസ്തുക്കളില്‍ കട്ടിനൂല്കൊണ്ടുള്ള തിരിയിട്ടതാണെന്നും വ്യക്തമായി. ഇതോടെ സംഭ്രമജനകമായ അന്തരീക്ഷത്തിന് അയവ് വരികയായിരുന്നു. തുടര്‍ന്ന് രണ്ട് വസ്തുക്കളും പോലീസ് സ്റ്റേഷനിലേക്ക് കണ്ടുപോയി. തെറ്റിദ്ധാരണ ജനപ്പിക്കുന്ന വിധത്തില്‍ ആരോ മനപൂര്‍വ്വം ചെയ്തതാണെന്നാണ് പോലീസ് നിഗമനം. എന്തായാലും സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുമെന്നാണ് സൂചന
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍