എംഎല്‍എയും സിപിഎമ്മും നുണ പ്രചരിപ്പിക്കുന്നു; കോണ്‍ഗ്രസ്
മാനന്തവാടി: മാനന്തവാടിയില്‍ തുടങ്ങാനിരുന്ന ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് മാനന്തവാടി എം.എല്‍.എ. ഒആര്‍ കേളുവും സി.പി.എമ്മും ശുദ്ധ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു നുണ പല തവണ ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തി തീര്‍ക്കാനാണ് എം.എല്‍.എ.യും സി.പി. എമ്മും ശ്രമിക്കുന്നത്. ശ്രീചിത്തിര അധികൃതര്‍ പദ്ധതിയില്‍ നിന്നും പിന്മാറിയെന്നത് വാസ്തവരഹിതം. മിനുട്സില്‍ പറഞ്ഞിരിക്കുന്ന സുപ്രധാന തീരുമാനത്തിന്റെ ഭാഗമായുള്ള അപെക്സ് യോഗം ഇതുവരെ വിളിച്ചിട്ടില്ല. ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടുകൊണ്ട് ശ്രീചിത്തിരയ്ക്ക് വേണ്ടി കൂട്ടായശ്രമം നടത്തണമെന്നും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുമെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
2016 ഏപ്രില്‍ മാസം 21ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. . ഈ യോഗത്തിന്റെ മിനുട്സ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മാത്രമാണ് കണ്ടിട്ടുള്ളത്. യോഗത്തിന്റെ തീരുമാനം ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ആയതിനാല്മാനന്തവാടി സെന്ററി സാമ്പത്തിക സഹായം നല്കാന് കഴിയില്ലന്നാണ്. പദ്ധതിയില്‍ നിന്ന് പിന്മാറി എന്ന് പറയുന്നില്ല. മാത്രവുമല്ല. പ്രസ്തുത വിവരം ഇന്ത്യന്‍കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഐ.സി. എം. ആറി നെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കാ മെന്നും അടുത്ത അപക്സ് ബോഡി യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി പങ്കെടുക്കാമെന്നും തീരു മാനിച്ചിരുന്നു. എന്നാല്എല്.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പദ്ധതി അട്ടിമറിക്കുകയാണ്.ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത്പോലും എം.എല്‍.എ. നല്‍കിയിട്ടില്ല. അന്നത്തെ യോഗത്തിന്റെ മിനുട്സ് അനുസരിച്ച്
ഈ പദ്ധതിയുടെ നടത്തിപ്പിന് പോംവഴികള്‍ തേടിയിട്ടില്ല.
എല്‍. ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനെ കുറിച്ച് യാതൊരുവിവരവും ഇല്ലങ്കില്‍ പിന്നെന്തിനാണ് ഭൂമി കൈമാറിയത് എന്ന് ഭാരവാഹികള്ചോദിച്ചു.ശ്രീചിത്തിരയുമായി ബന്ധപ്പെട്ട് 2011 നവംബര്‍ 1ന് നിയമ സഭയിലെ പ്രതിപക്ഷഅംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്കിയ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിഎല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ എല്‍.ഡി.എഫ് ഇതിന്വേണ്ടി ചെറുവിരല്‍ അനക്കിയിട്ടില്ല. ശ്രീ ചിത്തിര പിന്മാറിയാലും റിസര്‍ച്ച്
സെന്റര്‍ ആരംഭിക്കേണ്ടത് പ്രധാന പങ്കാളിയായ ഐ.സി.എം. ആര്. ആണ്. ആവശ്യമായ കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്മ്മിക്കുന്നകെട്ടിടത്തില് കാര്‍ഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ആവശ്യമായസാങ്കേതിക സഹായങ്ങള്‍ നല്‍കാമെന്നും എഗ്രിമെന്റില്‍ വ്യക്തമാക്കിയിട്ടണ്ട്.ഈ എഒയുവില് നിന്ന് നാളിതുവരെ ഐസിഎംആര്‍, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ
മന്ത്രാലയം എന്നിവ പിന് മാറിയിട്ടില്ല. എംഎല്‍എയുടെ കഴിവുകേട് മറച്ച്
വെക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കൈരോഖയുളളത് എംഎല്‍എയുടെ പക്കലാണ്.കോണ്‍ഗ്രസിന്റെ കൈവശമുളളത് യഥാര്‍ത്ഥ രേഖകളാണ്. ഇനിയെങ്കിലും യാഥാര്ത്യം ഉള്‍ക്കൊണ്ട് അപ്പകക്സ് യോഗം വിളിച്ചു കൂട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈഎടുക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ജി. ബിജു, പി.വി. ജോര്‍ജ്,ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍