വയനാട് ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനും അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കുന്നതിനുമായി ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മെയ് നാല്, അഞ്ച് തീയതികളില്‍ പടക്ക വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടണം. സ്‌ഫോടകവസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പൊതുജന സുരക്ഷക്കുമായാണ് ഉത്തരവ്.
എല്ലാവിധ വെടിമരുന്ന് സാമഗ്രികളുടേയും, ചൈനീസ് ക്രാക്കറുകളുടേയും, സ്‌ഫോടക വസ്തുക്കളുടേയും ഉപയോഗവും വില്പനയും നിയമാനുസരണം നിരോധിച്ചു. ഈ കാലയളവില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചു. പടക്കങ്ങളുടെയോ മറ്റ് സ്‌ഫോടകവസ്തുക്കളുടെയോ അനധികൃത സംഭരണമോ വില്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
