വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
മാനന്തവാടി: വിഷുവിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ വയനാടിന്റെ വിപണികളില്‍ തിരക്കേറുന്നു. ഉണ്ണിക്കണ്ണന്റെ വിഗ്രഹങ്ങള്‍, ഓടക്കുഴല്‍, വാല്‍ക്കണ്ണാടി, കൊന്നപ്പൂക്കള്‍ തുടങ്ങി വിഷുക്കണിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളാല്‍ സജീവമാണ് മാനന്തവാടിയിലെ വ്യാപാര കേന്ദ്രങ്ങള്‍.
തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും കണിക്കോപ്പുകള്‍ വിപണിയിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് കൃഷ്ണവിഗ്രഹങ്ങള്‍ എത്തുന്നതെന്ന് മാനന്തവാടി ഐശ്വര്യ പൂജ സ്‌റ്റോറിലെ അല്‍ബാസ് പറഞ്ഞു. രൂപഭംഗിയും വലിപ്പവുമനുസരിച്ച് 250 രൂപ മുതല്‍ 350 രൂപ വരെയാണ് കൃഷ്ണവിഗ്രഹങ്ങളുടെ വില.വിഷു എത്തുന്നതിന് മുന്‍പേ പലയിടങ്ങളിലും കണിക്കൊന്നകള്‍ പൂത്തു കൊഴിഞ്ഞതിനാല്‍ ഇത്തവണ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാല് ഇതളുകളുള്ള പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് നൂറു രൂപയാണ് വില ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ വിപണിയില്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
