കമ്പമല കുരിശിന്റെ വഴി; വനംവകുപ്പ് കേസെടുത്തു
മാനന്തവാടി: വനംവകുപ്പിന്റെ വിലക്ക് ലംഘിച്ചെന്നാരോപിച്ച് കമ്പമലയിലേക്ക് 'കുരിശിന്റെ വഴി' നടത്തിയവര്‍ക്കെതിരെ കേസ്. പിലാക്കാവ് സെന്റ് ജോസഫ്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ദുഃഖവെള്ളിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് വനത്തില്‍ അതിക്രമിച്ചു കടന്നതിന് വനംവകുപ്പ് നടപടിയെടുത്തത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ കുരിശുമേന്തി മലകയറ്റത്തില്‍ പങ്കെടുത്തിരുന്നു.പ്രദേശത്ത് കടുവ സെന്‍സസ് നടക്കുന്നതിനാല്‍ വനത്തിനുള്ളില്‍ പ്രവേശിക്കരുതെന്ന് വനംവകുപ്പ് അധികൃതര്‍ നേരത്തെ തന്നെ പള്ളി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി പറയുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലവും, കഴിഞ്ഞ വര്‍ഷം പഞ്ചാരക്കൊല്ലിയില്‍ വച്ച് രാധ എന്ന സ്ത്രീ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നും ഇവിടെകുരിശിന്റെ വഴി നടത്തിയിരുന്നില്ല.എന്നാല്‍ നിയമപരമായ വിലക്ക് ലംഘിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഔദ്യോഗികമായി കേസെടുത്തിരിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
