വാറണ്ട് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസ് സംഘത്തിന് മര്‍ദ്ദനം; പ്രതിയും അനുജനും കൂടി പോലീസിനെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ചു; അനുജനെ അറസ്റ്റ് ചെയ്തു; പ്രതിയായ ജ്യേഷ്ഠന് രക്ഷപ
ചെക്കുകേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയായ പനമരം മാതോത്ത്പൊയില്‍ കോളനിയിലെ ബാബുവാണ് രക്ഷപ്പെട്ടത്. വാറണ്ട് പ്രതിയായ ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമിത്തിനിടെ ബാബുവും അനുജന് രാജനും കൂടി പോലീസ് സംഘത്തെ മുളക് പൊടിയെറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. പനമരം പോലീസ് സ്റ്റേഷനിലെ എസ്ഐ അജിത് കുമാര്‍, എസ് സിപിഒ മെര്വിന്, ഹോം ഗാര്‍ഡ് ജോയി എന്നിവര്‍ക്കാണ് പരുക്കേറ്റത്. 2010 ല്‍ ചെക്കു കേസുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച വ്യക്തിയായിരുന്നു ബാബു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം ഇയ്യാള് മുങ്ങുകയായിരുന്നു. പിന്നീട് ഏഴ് വര്‍ഷത്തോളം കര്‍ണ്ണാടകയിലെ കുടകിലും മറ്റും ജോലിചെയ്ത് വരികയായിരുന്നു. പലതവണ പോലീസ് ഇയ്യാളെ അന്വേഷിച്ച് നടന്നൂവെങ്കിലും പിടിയിലകപ്പെടാതെ മുങ്ങിനടക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഇയ്യാള് കോളനിയിലുണ്ടെന്നറിഞ്ഞ പോലീസ് സംഘം അര്‍ദ്ധരാത്രിയോടെ കോളനിയിലെത്തുകയായിരുന്നു. വീട് പണിനടക്കുന്നതിനാല്‍ ഷെഡിലായിരുന്ന ബാബു ഭക്ഷണം കഴിച്ച പുറത്തിറങ്ങിയപ്പോള്‍ എസ്ഐ അജിത്തും എസ് സിപിഒ അജിത്തും ഹോം ഗാര്‍ഡ് ജോയിയും ചേര്‍ന്ന് ബാബുവിനെ പിടികൂടി. തുടര്‍ന്ന് ബാബു കുതറി ഓടാന്‍ ശ്രമിച്ചൂവെങ്കിലും പോലീസ് പിടിവിട്ടില്ല. ഈ സമയത്താണ് പ്രതിയുടെ അനുജന് രാജന് പുറത്തേക്ക് ഓടിവന്ന് പോലീസിനെ ആക്രമിച്ചത്. മുളക്പൊടിയും മണ്ണും കൂട്ടിചേര്‍ത്ത മിശ്രിതം ഹോം ഗാര്‍ഡിന്റെ കണ്ണില്‍ തേക്കുകയും മറ്റ് ഉദ്യോഗസ്ഥരുടെ നേരെ എറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പോലീസിനെ തള്ളി മറിച്ചിട്ട് ഓടി ര്ക്ഷപ്പെടാന് ശ്രമിച്ചു.. എന്നാല്‍ രാജനെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കി. ആ തക്കം നോക്കി ബാബു രക്ഷപ്പെടുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത രാജനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ആക്രമത്തില്‍ പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റ സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍