സ്വര്‍ണ്ണ വ്യാപാരിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; തിര നിറച്ച റിവോള്‍വറും , ലാപ്ടോപ്പും ,മൊബൈലും മോഷ്ടിച്ചു
പുല്‍പ്പള്ളിയിലെ ആതിര ജ്വല്ലേഴ്സ് ഉടമയായ മത്തായിയുടെ കാറിന്റെ ചില്ല് തകര്‍ത്താണ് മോഷണം. ഇന്നലെ രാത്രി 8 മണിയോടെ പുല്‍പ്പള്ളി വിജയ സ്ക്കൂളിന് സമീപം വെച്ചാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി ജിംനേഷ്യത്തില്‍ കയറിയ മത്തായി അര മണിക്കൂറിന് ശേഷം തിരിച്ചു വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്നത് ശ്രദ്ധിക്കുന്നത്. കാറിന്റെ പിന്‍വശത്തെ സീറ്റില്‍ ബാഗിലായി സൂക്ഷിച്ചിരുന്ന തിര നിറച്ച റിവോള്‍വറും , ലാപ് ടോപ്പും, മൊബൈലും മറ്റ് രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.
കൂടാതെ വീട്ടിലേക്ക് വാങ്ങിയ അരിയടക്കമുള്ള പലചരക്ക് സാമഗ്രികളും മോഷ്ടിക്കപ്പെട്ടതായി മത്തായി പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് പുല്‍പ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരയുള്പ്പെടെയുള്ള കൈത്തോക്ക് മോഷണം പോയതിനെ അതീവ ഗൗരവമായാണ് പോലീസ് പരിഗണിക്കുന്നത്. ആത്മ രക്ഷക്കായി സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് നിയമപരമായി അനുവദിച്ചിരിക്കുന്ന നോക്കാണിത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലാപ് ടോപ്പ് ബാഗ് ഉള്‍പ്പെടെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കേണ്ടതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍