ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ലോകത്തിന്റെ വെളിച്ചം:സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
കലുഷിതമാകുന്ന ലോകത്തിന്റെ സമകാലിക സാഹചര്യങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ലോകത്തിന്റെ വെളിച്ചമാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി സ്വക്യറില്‍ ഗാന്ധി പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് ഇന്നു നേരിടുന്ന നാനാവിധ പ്രശ്നങ്ങള്‍ക്കും ഗാന്ധിയന്‍ മൂല്യങ്ങളും ദര്‍ശനങ്ങളും പരിഹാരമാണ്. പ്രതിമകളായും സ്മാരകങ്ങളായും ഗാന്ധിയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുദിനം ഉയര്ന്നുവരുന്നിതിന്റെയും കാരണങ്ങളിതാണെന്നും അദ്ദേഹം പറഞ്ഞു. ബത്തരി ട്രാഫിക് ജംഗ്ഷന് മുതല്‍ അമ്മായിപ്പാലം വരെയുള്ള പാതയ്ക്ക് എം.ജി. റോഡ് എന്ന് സ്പീക്കര്‍ നാമകരണം ചെയ്തു. നഞ്ചന്‍കോട് വയനാട് നിലമ്പൂര്‍ റെയില്‍പ്പാത നിര്‍മ്മിക്കുന്നത് വയനാടിന്റെ പ്രധാന ആവശ്യമാണ്. ഇക്കാര്യങ്ങളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു.ബത്തരി നഗരസഭയും ഡയററ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.പി.ലക്ഷ്ണനും കുടുംബവും ചേര്‍ന്നാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഡോ.പി.ലക്ഷ്മണനെ ചടങ്ങില്‍ ആദരിച്ചു.
ഐ.സി.ബാലകൃഷ്ണന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.തോമസ് ഗാന്ധിയന്‍ ദര്‍ശനം നല്കി. മുന്‍സിപ്പല്‍ ചെയര്മാന് സി.കെ.സഹദേവന്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ സജി, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.എല്‍.സാബു, എല്‍സി പൗലോസ്, ബാബു അബ്ദുറഹിമാന്, പി.കെ.സുമതി, വത്സല ജോസ്, കൗണ്‍സിലര്‍മാരായ എന്‍.എം.വിജയന്, പി.പി.അയൂബ്, എം.കെ.സാബു, എം.പ്രവീണ്‍, കെ.സുപ്രീയ, അഡ്വ.കെ.വേണുഗോപാല്‍, മത്തായിക്കുഞ്ഞ്, എ.യു.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍