വ്യാജ പരാതികള്‍ കൊണ്ട് പോലീസിനെ വട്ടംചുറ്റിച്ച പ്രതി അറസ്റ്റില്‍ ;പിടിയിലായത് വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെയും മറ്റും പ്രതി
തരിയോട് എട്ടാംമൈല്‍ കാരനിരപ്പേല്‍ ഷിജു (37) വിനെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സര്‍ക്കാരുദ്യോഗസ്ഥരെ കുറിച്ചും മറ്റും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞതിനാണ് അറസ്റ്റ്. നിരവധി മോഷണക്കേസുകളിലെ പ്രതി ആയിരുന്ന ഇയ്യാളെ ആര്.ഡി.ഒ കോടതി നല്ലനടപ്പിന് ശിക്ഷിച്ചിരുന്നു. മോഷണക്കേസിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ കഴിഞ്ഞ് രണ്ട്മാസം മുമ്പ് പുറത്തിറങ്ങിയ വ്യക്തിയാണ് ഇയാള്‍. പടിഞ്ഞാറത്തറ സ്റ്റേഷനിലും, മാനന്തവാടി സ്റ്റേഷനിലും ഫോണില്‍ വിളിച്ച് പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജപരാതികള്‍ നല്‍കിയതിന് ഇയ്യാള്‍ക്കെതിരെ കേസുണ്ട്. ആള്‍മാറാട്ടം നടത്തിയതിനും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിനെതിരെയുമാണ് കേസ്. പടിഞ്ഞാറത്തറ പ്രൊബോഷണല് എസ് ഐ വിജിത്ത്, എ.എസ്.ഐ അബൂബക്കര്‍ , സി.പി.ഒ മാരായ അനീഷ്, ബേബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍