പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി അസൗകര്യങ്ങള്‍ പരിഹരിക്കണം: നിയമസഭാസമിതി
പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭയുടെ യുവജനക്ഷേമ സമിതി അറിയിച്ചു. ടി.വി രാജേഷ് എം.എല്‍.എ ചെയര്‍മാനായിട്ടുള്ള സമിതി ആര്‍ച്ചറി അക്കാദമി സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ വിലയിരുത്തി. സമിതിയംഗങ്ങളായ ആര്.രജേഷ് എം.എല്‍.എയും , ഐ.ബി. സതീഷ് എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.ആര്‍ച്ചറി അക്കാദമിയിലെ പരിമിതികള്‍ ആര്‍ച്ചറി കായികതാരങ്ങളും പഞ്ചായത്ത് ജനപ്രതിനിധികളും സമിതിയെ ബോധിപ്പിച്ചു. നേട്ടങ്ങള്‍ക്കിടയിലും അക്കാദമി നേരിടുന്ന പ്രതിസന്ധികളെ ഗൗരവമായി കാണുമെന്ന് നിയമാസമിതിയംഗങ്ങള് പറഞ്ഞു. കുടിവെള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന്് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്കി. ഇതിനായി ഒരു മാസത്തിനുള്ളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കും. വൈദ്യുതി തടസ്സം നേരിടുമ്പോള്‍ ഉപയോഗിക്കാന്‍ രണ്ടു യു.പി.എസ്സുകളും സ്ഥാപിക്കും. ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് താമസിക്കാന്‍ ശൗചാലയ സൗകര്യത്തോടു കൂടിയുള്ള മുറികള്‍ നിര്‍മ്മിക്കാന്‍ ശുപാര്‍ശ നല്‍കും. നിലവില്‍ ഹാളിലാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. ആവശ്യത്തിന് അലമാരകളും പഠനമേശകളും ,ജിനംനേഷ്യവും ഇവിടെ എത്തിക്കും.സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കണം. ആര്‍ച്ചറി അക്കാദമിയില്‍ സ്ഥിരമായി പരിശീലകര്‍ എന്ന പരാതിയില്‍ നടപടിയെടുക്കാനും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കും. പത്ത് പേര്‍ക്ക് ഒരു പരിശീലകന് വേണമെങ്കില്‍ നിലവില്‍ 33 കായിക താരങ്ങള്‍ക്ക് ഒരാള്‍ മാത്രമാണ് പരിശീലകനായിട്ടുള്ളത്. മത്സരങ്ങളില്‍ ഒഫീഷ്യല്‍സായി ഈ പരിശീലകനും പോകുമ്പോള്‍ ഇവിടെ ആളില്ലാത്ത അവസ്ഥയാണുള്ളത്. ഈ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സമിതി ഉറപ്പു നല്കി. 90 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുമുള്ള ഫീല്‍ഡാണ് ആര്‍ച്ചറി അക്കാദമിക്ക് വേണ്ടത്. ഇവിടെ സ്ഥലപരിമിതി വെല്ലുവിളിയാണെന്ന പരാതിയും പരിഹരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാപ്യമായുള്ള തരത്തില്‍ ഇവിടെ സൗകര്യം ഒരുക്കും. ആവശ്യത്തിന് സ്പോര്‍ട്സ് ഉപകരണങ്ങളും വേണം. ഇതെല്ലാം പരിഹരിക്കാന്‍ നിയമസഭാ സമിതി കായിക മന്ത്രാലയത്തിനോട് ആവശ്യപ്പെടും. ഫിസിയോ തൊറാപ്പിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും മാസത്തിലൊരിക്കലെങ്കിലും എത്തിക്കാനും ആവശ്യപ്പെടുമെന്ന് നിയമസഭാസമിതി ചെയര്മാന് ടി.വി.രാജേഷ് പറഞ്ഞു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബിന്ദുബാബു, പഞ്ചായത്തംഗങ്ങള്‍, സ്പോര്‍ട് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരും നിയമസഭാസമിതിയോടൊപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍