നെല്ലിയമ്പം ഇരട്ട കൊലപാതകം; വിചാരണ പൂര്‍ത്തിയായി;വിധി ഏപ്രില്‍ 24 ന്
പനമരം:പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷന് വാദവും പ്രതിവാദവും ഇന്ന് പൂര്‍ത്തിയായത്തോടെ കേസില്‍ വിധി പറയുന്നതിന് കേസ് ഈ മാസം 24 ലേക്ക് മാറ്റി. കേസില്‍ 74 സാക്ഷികളെ കോടതി വിസ്തരിച്ചു. 38 തൊണ്ടിമുതലുകളും 181 രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സണ്ണി പോളും പ്രതിക്ക് വേണ്ടി അധ്വക്കേറ്റ് ജോര്‍ജും ഹാജരായി കേസിന്റെ വിചാരണ പൂര്‍ത്തിയായതിനാല്‍ കല്പറ്റ ഡിസ്ട്രിക്ട് സെഷന്‍സ് അഡ്ഹോക്ക് II കോടതി ജഡ്ജ് എസ്.കെ അനില്‍കുമാര്‍ ഏപ്രില്‍ 24ന് കേസിന്റെ വിധി പറയും.
2021 ജൂണ്‍ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തില്‍ കേശവന് (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം പ്രതി അയല്‍വാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്ജുന് അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടേറ്റ കേശവന് സംഭവസ്ഥലത്തും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളിലും മരിച്ചു.
അര്ജുന് നിലവില്‍ റിമാന്റിലാണ്. മാനന്തവാടി ഡി വൈ എസ് പി ആയിരുന്ന എ.പി ചന്ദ്രനാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍